Activate your premium subscription today
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം (3–2). കളി തുടങ്ങി 13 മിനിറ്റിനകം 0–2നു പിന്നിലായ ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചടി. ഡിയേഗോ മൗറീഷ്യയുടെ ഇരട്ട ഗോളുകളാണ് ഒഡീഷ വിജയത്തിൽ നിർണായകമായത്. പെനൽറ്റിയിലൂടെയായിരുന്നു 28, 39 മിനിറ്റുകളിലെ ഗോളുകൾ. 50–ാം മിനിറ്റിൽ മാവിമിങ്താംഗയാണ് വിജയഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഖലീജിനെതിരെ അൽ നസ്റിന് ജയം (3–1). 65–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഇൻജറി ടൈമിൽ (90+8) ഡബിൾ തികച്ചു.
മസ്കത്ത് ∙ എസ് എം സി എ ഫുട്ബോള്‍ ടൂര്‍ണമെന്റ് 2025ലെ സീനിയര്‍ വിഭാഗത്തില്‍, എസ് എം സി എ എ ടീമും ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയും ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 5 മത്സരങ്ങൾക്കു ശേഷം ചെൽസിക്ക് ആദ്യ ജയം. വൂൾവ്സിനെ 3–1നു തോൽപിച്ച ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ വിജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സിറ്റി ഇപ്സ്വിച് ടൗണിനെ തോൽപിച്ചു. ഫില്‍ ഫോഡന്റെ ഇരട്ട ഗോളുകളും (27,42), മാറ്റിയോ കോവാചിച് (30), ജെറമി ദോകു (49), എർലിങ് ഹാളണ്ട് (57), ജെയിംസ് മകറ്റി (69) എന്നിവരുടെ ഗോളുകളുമാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്.
മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനു പിന്നാലെ ഇന്ത്യൻ യുവതാരം ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് ഡിഫൻഡറായ ബികാശ് വരുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യം ഉറപ്പിച്ച താരമായിരുന്നു ബികാശ് (21). അടുത്ത സീസണിൽ ടീമിലെത്തുമെന്നു ധാരണയായിരുന്ന താരത്തെ പ്രീതം കോട്ടാലിനെ പകരം വിട്ടുനൽകിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കിയത്.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങിയ മുഹമ്മദ് അർഷാഫ് ഐഎസ്എലിലേക്ക്. ഇരുപതുകാരനായ അർഷാഫ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. രണ്ടരവർഷത്തേക്കാണ് കരാർ.
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ഡെനിസ് ലോ (84) അന്തരിച്ചു. സ്കോട്ലൻഡുകാരനായ ലോ ബോബി ചാൾട്ടൻ, ജോർജ് ബെസ്റ്റ് എന്നിവർക്കൊപ്പം യുണൈറ്റഡിന്റെ ത്രിമൂർത്തികളിലൊരാളായാണ് വിശേഷിക്കപ്പെടുന്നത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിനു പുറത്ത് മൂവരുടെയും പ്രതിമയുണ്ട്. യുണൈറ്റഡിനു വേണ്ടി 404 മത്സരങ്ങളിൽ 237 ഗോൾ നേടിയ ലോ ഈ നേട്ടത്തിൽ വെയ്ൻ റൂണി (253), ബോബി ചാൾട്ടൻ (249) എന്നിവർക്കു പിന്നിൽ മൂന്നാമനാണ്. സ്കോട്ലൻഡ് ദേശീയ ടീമിനു വേണ്ടി 55 മത്സരങ്ങളിൽ 30 ഗോളുകൾ നേടി. 1964ൽ ബലോൻ ദ് ഓർ പുരസ്കാരം നേടി.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലൂക്ക മാജ്സൻ നേടിയ ഗോളിൽ പഞ്ചാബ് ലീഡെടുത്തു. മുംബൈയ്ക്കായി ഗ്രീക്ക് ഫുട്ബോളർ നിക്കോസ് കരേലിസ് 58–ാം മിനിറ്റിൽ സമനില ഗോൾ നേടി.
ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയ്ക്കു പകരം പുതിയൊരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ജനുവരി ട്രാൻസ്ഫർ കാലത്തുതന്നെ വിദേശതാരനിര അഴിച്ചുപണിയാനുള്ള നീക്കം. ലീഗിൽ ഏറ്റവുമധികം അവസരം സൃഷ്ടിച്ചെടുത്ത ടീമുകളിലൊന്നായിട്ടും ഫിനിഷിങ്ങിൽ ആ തിളക്കമില്ലാത്തതിനാലാണ് ആക്രമണത്തിൽ ഹെസൂസ് ഹിമനെയ്ക്കു പുതിയ കൂട്ടാളിയെ കൊണ്ടുവരുന്നത്.
Results 1-10 of 2575