Activate your premium subscription today
അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ചികിത്സാ വീഴ്ചയുണ്ടായി എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന 7 അംഗ വൈദ്യ സംഘത്തിലെ സൈക്യാട്രിസ്റ്റ് വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞു. ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റ് അഗസ്റ്റീന കൊസഷോവാണ് കോടതിക്കു മുന്നിൽ വികാരാധീനയായത്.
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ താരം ഡിയേഗോ മറഡോണയെ ചികിത്സിച്ചിരുന്ന ക്ലിനിക്ക് റെയ്ഡ് ചെയ്ത് മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് അർജന്റീന പൊലീസ്. രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ രാത്രിയിലാണ് ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിൽ പൊലീസ് റെയ്ഡ് നടത്തിയത്. 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും പൊലീസിനു ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി കാർഡിയോളജിസ്റ്റ് സെബാസ്റ്റ്യൻ നാനി. മറഡോണ ഒരു ഹൈ റിസ്ക് പേഷ്യന്റ് ആയിരുന്നെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ക്ലിനിക്കിൽ തുടരുന്നതിനു പകരം അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത് തെറ്റായെന്നും നാനി കോടതിയിൽ മൊഴി നൽകി.
ഏതൊരു അർജന്റീനക്കാരെയും പോലെ ഫുട്ബോളിനെ സ്നേഹിച്ചിരുന്ന മാർപാപ്പ 12–ാം വയസുവരെ ഫുട്ബോൾ കളിച്ചിരുന്നു. ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ ക്ലബ്ബിന്റെ ആരാധകനായിരുന്ന അദ്ദേഹത്തിന് ക്ലബിൽ അംഗത്വം ലഭിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ചെറുപ്പകാലത്ത് താനും തെരുവ് ഫുട്ബോൾ കളിച്ചിട്ടുണ്ടാകാമെന്ന് അർജന്റീനയുടെ ഇതിഹാസ താരം ആൽഫ്രഡോ ഡി സ്റ്റെഫാനോ അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായെത്തിയ ഡിയേഗോ മറഡോണയോട് അദ്ദേഹം ചോദിച്ചു: ഏതാണ് തെറ്റു ചെയ്ത ആ കൈ?
വീർത്ത പന്തും വിശന്നൊരു വയറും. രണ്ടും നിറച്ചുനിർത്തിയത് കാറ്റായിരുന്നു. ഉള്ളിൽ കാറ്റു നിറച്ച വിശപ്പിനെ കൊടുങ്കാറ്റിന്റെ വേഗമാർന്ന കാലുകൊണ്ടവൻ പന്തുതട്ടി. വിശപ്പായിരുന്നു കളിക്കളത്തിൽ അവൻ ആദ്യം മറികടന്ന എതിരാളി. അകത്തെരിഞ്ഞ തീയും കാലിൽ കൊരുത്ത പന്തും കൊണ്ട് പുൽമൈതാനങ്ങളെ തീപിടിപ്പിച്ചും കാണികളെ ത്രസിപ്പിച്ചും മുന്നേറി. പുറത്തേയ്ക്കടിച്ച പന്തു തട്ടിക്കൊടുക്കാൻ നിന്നിരുന്ന ആ പത്തുവയസ്സുകാരനെ പിന്നെ ഫുട്ബോൾ ലോകം കണ്ടത് ഇന്ത്യയുടെ 10-ാം നമ്പർ കുപ്പായത്തിൽ; ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയനിൽ. ഫുട്ബോൾ ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും അനശ്വരമാക്കിയ അതേ 10-ാം നമ്പറിൽ. വിജയന്റെ കളി കാര്യമാക്കിയതിൽ അമ്മ കൊച്ചമ്മുവിനെ പോലെ ഒട്ടേറെ പേരുടെ അധ്വാനവും സ്നേഹവുമുണ്ട്. മൈതാനത്തുനിന്ന് വാടിത്തളർന്ന് സ്കൂൾ പടിക്കലെത്തിയിരുന്ന കുഞ്ഞു വിജയനു നേർക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂളിലെ മുൻ ഇംഗ്ലിഷ് അധ്യാപിക എം.പ്രഭാവതി നീട്ടിയ പൊതിച്ചോറിന്റെ നന്മ കൂടിയുണ്ട് അക്കൂട്ടത്തിൽ. ജീവിതത്തിന്റെ കയ്പും ചവർപ്പും മധുരവും നിറഞ്ഞ ഓർമകൾ പങ്കിടാൻ വിജയനും പ്രഭാവതി ടീച്ചറും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
ബ്യൂനസ് ഐറിസ് ∙ ഡിയേഗോ മറഡോണയ്ക്കു വീട്ടിൽ ചികിൽസയൊരുക്കിയ വൈദ്യസംഘം തങ്ങളെ വഞ്ചിച്ചെന്നു ഫുട്ബോൾ ഇതിഹാസ താരത്തിന്റെ മൂത്ത പുത്രി ഡൽമ കോടതിയിൽ വെളിപ്പെടുത്തി. അർജന്റീന ഫുട്ബോളർ മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിക്കുന്ന കേസിലാണ് ഡൽമയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്കു ശേഷം മറഡോണയെ താമസിപ്പിച്ചിരുന്ന വീട്ടിൽ മൂത്രത്തിന്റെ കടുത്ത ദുർഗന്ധമുണ്ടായിരുന്നു. ഒരു പോർട്ടബിൾ ടോയ്ലറ്റ് മാത്രമാണ് ബ്യൂനസ് ഐറിസിനു സമീപപ്രദേശത്തെ ആ വീട്ടിലുണ്ടായിരുന്നത്. അടുക്കളയും മറ്റു മുറികളുമെല്ലാം വൃത്തിഹീനമായിരുന്നതായും ഡൽമ പറഞ്ഞു. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണുണ്ടായതെന്നും വൈദ്യസംഘം തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഡൽമ കോടതിയിൽ മൊഴി നൽകി.
ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ദുരൂഹതയാരോപിച്ചു നടക്കുന്ന വിചാരണയിൽ പുതിയ വെളിപ്പെടുത്തലുമായി ന്യൂറോളജിസ്റ്റ് മാർട്ടിൻ സിസാറിനി. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് മറഡോണയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നെന്നും എന്നാൽ ഈ ശസ്ത്രക്രിയ ഒഴിവാക്കാവുന്നതായിരുന്നെന്നും മാർട്ടിൻ മൊഴിനൽകി. മറഡോണയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്ക് നിലവിൽ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ലൂക്കിന്റെ സഹപ്രവർത്തകനായ മാർട്ടിന്റെ മൊഴി പുറത്തുവന്നത്. 2020 നവംബർ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.
ബ്യൂനസ് ഐറിസ് ∙ മരണസമയത്ത് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഹൃദയത്തിന് അസ്വാഭാവികമായ ഭാരക്കൂടുതൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നവർ മൊഴി നൽകി. മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരിക്കുന്നതിന് 12 മണിക്കൂർ മുൻപു മുതൽ കഠിനവേദന അനുഭവിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർമാരിൽ ഒരാൾ കോടതിയിൽ വെളിപ്പെടുത്തി. ഹൃദയഘാതമായിരുന്നു മരണകാരണം.
യുഎസിൽ വീണ്ടും ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഫലപ്രഖ്യാപനത്തിലേക്കു കണ്ണു നട്ടിരിക്കുകയാണ് ലോകം. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള തസ്തികകളിലൊന്നാണ് യുഎസ് പ്രസിഡന്റ് പദം. അതിനാൽ തന്നെ എല്ലാ യുഎസ് പ്രസിഡന്റുമാരും ലോകപ്രശസ്തി നേടും. യുഎസിന്റെ 39ാം പ്രസിഡന്റായിരുന്ന ജിമ്മി
Results 1-10 of 119