Activate your premium subscription today
ഒരു കിരീടം തേടിയുള്ള കാത്തിരിപ്പിനു 11 വർഷം. ഐഎസ്എൽ ഒരു പതിപ്പ് കൂടി പിന്നിടുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുണ്ടായ മാറ്റം കിരീടമോഹത്തിന് ഒരു വയസ്സ് കൂടിയെന്നതാകും. പ്ലേ ഓഫിന്റെ ആദ്യ സ്ഥാനങ്ങൾ നേടേണ്ട ടീം തന്നെയായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സ്.
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല. കിക്കോഫ് വിസിൽ മുതൽ മുന്നേറ്റങ്ങളുടെ മാലപ്പടക്കം തീർത്താണ് ബ്ലാസ്റ്റേഴ്സ് കളി മുന്നോട്ടു കൊണ്ടുപോയത്.
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി. രണ്ടു പകുതികളായി അര മണിക്കൂർ നീണ്ട ‘ഫൗൾരഹിത’ മത്സരം അവസാനിക്കുമ്പോൾ 40–ാം വാർഷികം ആഘോഷിക്കുന്ന പൊലീസ് ടീമിന് ജയം (2–1). മുഹമ്മദ് ബഷീറിന്റെ ഗോളിലൂടെ മുന്നിലെത്തിയ പൊലീസിനെ രഞ്ജിത്ത് കുന്നുമ്മലിന്റെ ഗോളിൽ എതിരാളികൾ സമനിലയിൽ തളയ്ക്കാൻ ശ്രമിച്ചെങ്കിലും എ.ഷക്കീറിന്റെ ഗോളിലൂടെ പൊലീസ് ജയം സ്വന്തമാക്കി.
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് കായികകേരളത്തിന് അഭിമാനനിമിഷമായി. ചരിത്രത്തിലാദ്യമായി വ്യത്യസ്ത കായികയിനങ്ങളിൽ മികവ് തെളിയിച്ച രണ്ട് മലയാളി കായികതാരങ്ങൾ ഒരുമിച്ച് പത്മ ജേതാക്കളായി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ.എം.വിജയനും മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും. ശ്രീജേഷിന് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ മറ്റൊരു ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മലയാളി കായികതാരത്തിന് പത്മഭൂഷൺ. നേരത്തെ, 2017ൽ പത്മശ്രീ നൽകി ശ്രീജേഷിനെ രാഷ്ട്രം ആദരിച്ചിരുന്നു. പിന്നീട് 2020, 2024 ഒളിംപിക്സുകളിൽ ഇന്ത്യയെ ഹോക്കി വെങ്കലം അണിയിച്ചത് ശ്രീശാന്തിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിലെ 2 സ്വർണമടക്കം മൂന്ന് മെഡലുകളും ശ്രീജേഷിന്റെ
കൊച്ചി ∙ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി 2024 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സുരേഷ് ഗോപിയെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോടു കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോടു നന്ദിയുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. വ്യക്തി എന്ന നിലയിൽ മാത്രം അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പകുതി സംതൃപ്തിയും ഒരു പകുതി നിരാശയും സമ്മാനിച്ച ഒന്നായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ജയിക്കേണ്ട കളി ബ്ലാസ്റ്റേഴ്സ് കൈവിട്ടു എന്നു പറയണമെന്ന് തോന്നുന്നു.
ഒന്നൊന്നര കളി, ഒന്നാന്തരം ജയം! ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കണ്ടു കൊച്ചിയിലെ പുൽത്തരികൾ പോലും ത്രസിച്ചു പോയിട്ടുണ്ടാകും! ഈ സീസണിൽ മുങ്ങിത്താണു പോയൊരു ടീമിൽനിന്ന് ആരാധകർ പോലും പ്രതീക്ഷിക്കാത്ത തരത്തിലൊരു തീക്കളിയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്
സാരമില്ലെന്നേ... സന്തോഷത്തിന് ഒരു കിരീടത്തിന്റെ കുറവുണ്ടെന്നേയുള്ളൂ. ഇത്തവണ സന്തോഷ് ട്രോഫി കേരള ഫുട്ബോളിനു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ഇമ്മിണി വലുതുമാണ്. ടൂർണമെന്റിലുടനീളം നമ്മുടെ കുട്ടികൾ കസറുകയായിരുന്നു. ഇതുപോലെ ഗോൾ അടിച്ചുകൂട്ടി ഓരോ കളിയും ജയിച്ചു ഫൈനലിലെത്തിയ ഒരു സീസൺ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നതും സംശയം.
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം എന്നു വിശേഷിപ്പിക്കേണ്ടതാണു മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരായ 3-0 വിജയം.
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
Results 1-10 of 87