Activate your premium subscription today
വീർത്ത പന്തും വിശന്നൊരു വയറും. രണ്ടും നിറച്ചുനിർത്തിയത് കാറ്റായിരുന്നു. ഉള്ളിൽ കാറ്റു നിറച്ച വിശപ്പിനെ കൊടുങ്കാറ്റിന്റെ വേഗമാർന്ന കാലുകൊണ്ടവൻ പന്തുതട്ടി. വിശപ്പായിരുന്നു കളിക്കളത്തിൽ അവൻ ആദ്യം മറികടന്ന എതിരാളി. അകത്തെരിഞ്ഞ തീയും കാലിൽ കൊരുത്ത പന്തും കൊണ്ട് പുൽമൈതാനങ്ങളെ തീപിടിപ്പിച്ചും കാണികളെ ത്രസിപ്പിച്ചും മുന്നേറി. പുറത്തേയ്ക്കടിച്ച പന്തു തട്ടിക്കൊടുക്കാൻ നിന്നിരുന്ന ആ പത്തുവയസ്സുകാരനെ പിന്നെ ഫുട്ബോൾ ലോകം കണ്ടത് ഇന്ത്യയുടെ 10-ാം നമ്പർ കുപ്പായത്തിൽ; ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയനിൽ. ഫുട്ബോൾ ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും അനശ്വരമാക്കിയ അതേ 10-ാം നമ്പറിൽ. വിജയന്റെ കളി കാര്യമാക്കിയതിൽ അമ്മ കൊച്ചമ്മുവിനെ പോലെ ഒട്ടേറെ പേരുടെ അധ്വാനവും സ്നേഹവുമുണ്ട്. മൈതാനത്തുനിന്ന് വാടിത്തളർന്ന് സ്കൂൾ പടിക്കലെത്തിയിരുന്ന കുഞ്ഞു വിജയനു നേർക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂളിലെ മുൻ ഇംഗ്ലിഷ് അധ്യാപിക എം.പ്രഭാവതി നീട്ടിയ പൊതിച്ചോറിന്റെ നന്മ കൂടിയുണ്ട് അക്കൂട്ടത്തിൽ. ജീവിതത്തിന്റെ കയ്പും ചവർപ്പും മധുരവും നിറഞ്ഞ ഓർമകൾ പങ്കിടാൻ വിജയനും പ്രഭാവതി ടീച്ചറും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
ചെന്നൈ ∙ ഒരുകാലത്ത് ലോക ഫുട്ബോളിലെ രാജാക്കൻമാരായിരുന്ന റൊണാൾഡീഞ്ഞോയുടെ ബ്രസീൽ ഒരുവശത്ത്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലം അനുസ്മരിപ്പിച്ച് ഐ.എം. വിജയന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം മറുവശത്തും. ലോകഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ പോരടിച്ച പ്രദർശന മത്സരത്തിൽ, ഐ.എം. വിജയൻ നേതൃത്വം നൽകിയ ഇന്ത്യൻ ഓൾ
ഇന്ത്യ– ബംഗ്ലദേശ് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ഗോള് രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. വിരമിക്കൽ പിൻവലിച്ചെത്തിയ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും നിർണായക മത്സരത്തിൽ ഇന്ത്യയെ രക്ഷിക്കാനായില്ല.
ഷില്ലോങ് ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്നു ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന എതിരാളി ഒരേയൊരാളാണ്; ഡിഫൻസീവ് മിഡ്ഫീൽഡർ ഹംസ ചൗധരി! ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ വരെ കളിച്ച ശേഷം അമ്മയുടെ ജന്മനാടായ ബംഗ്ലദേശിന്റെ ജഴ്സിയണിയാൻ തീരുമാനിച്ച ഹംസയുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ചു ഗോളടിക്കുകയെന്നതാണ് ഇന്ന് ഇന്ത്യയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷില്ലോങ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിനാണു കിക്കോഫ്.
വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തുവിട്ട് ഇന്ത്യ. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ രാഹുൽ ഭേക്കെ (34–ാം മിനിറ്റ്), ലിസ്റ്റൻ കൊളാസോ (66), സുനിൽ ഛേത്രി (76) എന്നിവരാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണ് ഷില്ലോങ്ങിൽ നേടിയത്.
ന്യൂഡൽഹി ∙ ഈ മാസം അവസാനം നടക്കുന്ന ബംഗ്ലദേശിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാണു സുനിൽ ഛേത്രിയെ ടീമിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ചർച്ചകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചത്. 25നു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യയ്ക്കു നിർണായകമാണ്.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നു. വിരമിക്കൽ പിൻവലിച്ച ഛേത്രി എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കുക.
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത രണ്ടു രാജ്യാന്തര മത്സരങ്ങൾക്കു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. മാർച്ച് 19ന് മാലദ്വീപിനെതിരെയും 25ന് ബംഗ്ലദേശിനെതിരെയുമാണ് മത്സരങ്ങളെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ, എട്ടു ഗോളുകൾ പെയ്തിറങ്ങിയ രാത്രിയിൽ സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക് ചിറകിലേറി ഗോകുലത്തിനു മഹാവിജയം. സീസണിലെ കരുത്തരായ ഇന്റർ കാശിയെ 6–2ന് ഗോകുലം തോൽപിച്ചത്. 9, 30, 73 മിനിറ്റുകളിലായിരുന്നു സിനിസയുടെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിലും (47) അവസാന
സന്തോഷ് ട്രോഫി ഫുട്ബോളിൽ 8–ാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രയ്ക്കു വെടിക്കെട്ട് വിജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരായ ഗോവയെ ഇന്നലെ ആദ്യ മത്സരത്തിൽ കേരളം 4–3നു തോൽപിച്ചു. ആദ്യാവസാനം ത്രില്ലർ മോഡിലായിരുന്നു കളി.
Results 1-10 of 300