Activate your premium subscription today
കോഴിക്കോട്∙ അറബിക്കടലിലെ തിരമാലകൾ പോലെ ഗോളുകൾ ഇരുകരകളിലേക്കും വീശിയടിച്ച മത്സരം. ഐ ലീഗിൽ ഗോളുകളുടെ വേലിയേറ്റമുണ്ടായ ഈ രാത്രിയെ ഓർത്ത് ഗോകുലത്തിന് അഭിമാനിക്കാം. 6–3ന് ഡൽഹി എഫ്സിയെ തോൽപ്പിച്ച് ഐ ലീഗിൽ ഗംഭീര തിരിച്ചുവരവാണ് സ്വന്തം മൈതാനത്ത് ഗോകുലം നടത്തിയത്. ഗോകുലത്തിനായി അഡാമ നിയാനെ (21, 54), നാച്ചോ അബലാഡോ (57, 75) എന്നിവർ ഇരട്ടഗോൾ നേടി. മാർട്ടിൻ ഷാവെസ് (13), രഞ്ജിത് സിങ് (90+9) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഡൽഹിക്കായി ജി.ഗയാരി (മൂന്ന്), ഹൃദയ ജയിൻ (64), സ്റ്റീഫൻ ബിനോങ് (81) എന്നിവരും ലക്ഷ്യം കണ്ടു.
കോട്ടയം ∙ നീണ്ട 28 വർഷം. ദേശീയ ഗെയിംസ് ഫുട്ബോളിൽ ഒരു സ്വർണ മെഡലിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഫലമുണ്ടാകുമ്പോൾ, നായകസ്ഥാനത്തുള്ളത് അജയ് അലക്സ് എന്ന ചെറുപ്പക്കാരനാണ്. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. കൈവിട്ടുപോയ സന്തോഷ് ട്രോഫിയുടെ നിരാശയ്ക്ക് ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിലൂടെ കേരളം പരിഹാരം കാണുമ്പോൾ, ഇന്ത്യയ്ക്കായി പന്തു തട്ടുകയെന്ന സ്വപ്നവും താലോലിച്ച് ആ ടീമിന്റെ നായകൻ രാമമംഗലമെന്ന കൊച്ചു ഗ്രാമത്തിലുണ്ട്.
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’. ആതിഥേയർക്കു വേണ്ടി ആർത്തുവിളിച്ച പന്ത്രണ്ടായിരത്തിലേറെ കാണികൾക്കു മുന്നിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് കേരളത്തിനു ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം (1–0). ഈ സ്വർണത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പിനു വിരാമം.
ഹൽദ്വാനി ∙ ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം തേടി കേരളം ഇന്നിറങ്ങുന്നു. വൈകിട്ട് ആറിനു നടക്കുന്ന ഫൈനലിൽ എതിരാളികൾ ആതിഥേയരായ ഉത്തരാഖണ്ഡ്. 28 വർഷമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിനു സ്വർണം നേടാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും കടുപ്പമേറിയ മത്സരങ്ങൾ കടന്നു ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
ഹൽദ്വാനി ∙ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ മുഴങ്ങിയതു കേരള ഫുട്ബോളിന്റെ ആരവം. ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമിയിൽ, കിക്കോഫ് മുതൽ വിജയത്തിനു വേണ്ടി വാശിയോടെ പോരാടിയ കേരളത്തിന്റെ കുട്ടികൾക്കു മുന്നിൽ അസം തോറ്റു മടങ്ങി; കേരളം ഫൈനലിൽ. സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു കേരളത്തിന്റെ ജയം (3–2). വൻമതിൽ പോലെ ഉറച്ച കേരള പ്രതിരോധവും ഗോൾകീപ്പർ ടി.വി. അൽകേഷ് രാജുമാണ് അസമിന്റെ മുന്നേറ്റത്തെ തടഞ്ഞത്. പെനൽറ്റി ഷൂട്ടൗട്ടിൽ അസം താരങ്ങളുടെ 2 കിക്കുകൾ തടഞ്ഞിട്ട അൽകേഷ് തന്നെ കളിയിലെ ഹീറോ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയില്ല.
നിലവിലെ ചാംപ്യൻമാരായ സർവീസസിനെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർത്ത് (3–0) കേരളം ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ കേരളം സെമിയിൽ നാളെ 9ന് അസമിനെ നേരിടും. 2 ഗോൾ നേടിയ, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി. ആദിലാണ് വിജയശിൽപി. ബാബിൽ സിവറിയും കേരളത്തിനായി ഗോൾ നേടി.
കൊച്ചി ∙ മിലോസ് ഡ്രിൻസിച്ചിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലേക്കു മറ്റൊരു മോണ്ടിനെഗ്രോ താരം കൂടി എത്തുന്നു. മോണ്ടിനെഗ്രോയുടെ മുൻ ദേശീയ താരം കൂടിയായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറുമായി ടീം കരാർ ഒപ്പിട്ടു. മുപ്പതുകാരനായ ദുഷാൻ ലഗാതോർ വൈകാതെ ടീമിനൊപ്പം ചേരുമെന്നാണു സൂചന. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മഹിൽപുർ (പഞ്ചാബ്) ∙ തിരുമ്പി വന്തിട്ടേന്നു സൊല്ല്! ഐ ലീഗ് ഫുട്ബോളിൽ, പുതുവർഷത്തിലെ ആദ്യമത്സരത്തിൽ 5 ഗോളടിച്ച് ഗംഭീര തിരിച്ചുവരവുമായി ഗോകുലം കേരള എഫ്സി. ഡൽഹി എഫ്സിയെ 5–0നു തോൽപിച്ചാണ് ഗോകുലം തിരിച്ചുവരവ് അറിയിച്ചത്. ഗോകുലത്തിനുവേണ്ടി 41–ാം മിനിറ്റിലും 63–ാം മിനിറ്റിലും അദാമ നിയാനേ ഇരട്ടഗോളുകൾ നേടി. 81–ാം മിനിറ്റിൽ രാഹുൽ രാജുവും 89–ാം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച്ചും ഇൻജറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇഗ്നാസിയോ അബലാഡോയുമാണ് മറ്റു ഗോളുകൾ നേടിയത്.
കൊച്ചി ∙ ‘‘പുതിയ വെല്ലുവിളി നേരിടാൻ തയാർ. എന്നിൽ താൽപര്യം കാട്ടിയ ഏക ടീം ഒഡീഷ എഫ്സിയാണ്. അവർക്കായി കളിക്കുന്നതിൽ ഏറെ സന്തോഷം. ഒഡീഷ കോച്ചാണ് എന്നെ ക്ഷണിച്ചത് എന്നതു കൂടുതൽ സന്തോഷകരം. കൂടുതൽ പഠിക്കാനും വളരാനും എനിക്കാകുന്നതെല്ലാം ചെയ്യും. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ’’ – നീണ്ട 5 വർഷം കേരള
സാരമില്ലെന്നേ... സന്തോഷത്തിന് ഒരു കിരീടത്തിന്റെ കുറവുണ്ടെന്നേയുള്ളൂ. ഇത്തവണ സന്തോഷ് ട്രോഫി കേരള ഫുട്ബോളിനു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ഇമ്മിണി വലുതുമാണ്. ടൂർണമെന്റിലുടനീളം നമ്മുടെ കുട്ടികൾ കസറുകയായിരുന്നു. ഇതുപോലെ ഗോൾ അടിച്ചുകൂട്ടി ഓരോ കളിയും ജയിച്ചു ഫൈനലിലെത്തിയ ഒരു സീസൺ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നതും സംശയം.
Results 1-10 of 129