Activate your premium subscription today
കൊച്ചി ∙ കളിക്ക് അനക്കം വയ്ക്കും മുൻപേ ഒരു ഗോളിനു പിന്നിലായെങ്കിലും, ആവേശം ഒട്ടും ചോരാതെ പൊരുതിക്കളിച്ചാണ് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ വിജയം പിടിച്ചെടുത്തത്. അവസാന 30 മിനിറ്റിലായിരുന്നു കൊമ്പൻമാരുടെ ഗോളുകളെല്ലാം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (60 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (73), നോവ സദൂയി (90+5) എന്നിവർ ലക്ഷ്യം കണ്ടു. ജെറി മാവിമിങ്തംഗയും (4), ഡോറിയെൽറ്റനുമാണ് (80) ഒഡീഷ സ്കോറർമാർ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി.
കൊച്ചി ∙ നിർഭാഗ്യം അലട്ടിയ ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയതിന്റെ ക്ഷീണം മറന്ന് ഗാലറിയിലെ മഞ്ഞപ്പടയുടെ ഉറച്ച പിന്തുണയോടെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സിന്, ഒഡീഷ എഫ്സിക്കെതിരായ ആവേശപ്പോരാട്ടത്തിൽ തകർപ്പൻ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്സിയുടെ ഗോളുകൾ ജെറി മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി.
ഒഡീഷ എഫ്സി ജഴ്സിയിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം കെ.പി. രാഹുൽ. ഇന്ത്യൻ സൂപ്പര്‍ ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒഡീഷ 2–2ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഒഡീഷയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് മലയാളി താരത്തിന്റെ നീക്കമായിരുന്നു. പന്തു വലയിലെത്തിക്കാൻ രാഹുൽ നടത്തിയ ശ്രമം ചെന്നൈയിൻ ഗോളി മുഹമ്മദ്
കൊച്ചി ∙ ‘‘പുതിയ വെല്ലുവിളി നേരിടാൻ തയാർ. എന്നിൽ താൽപര്യം കാട്ടിയ ഏക ടീം ഒഡീഷ എഫ്സിയാണ്. അവർക്കായി കളിക്കുന്നതിൽ ഏറെ സന്തോഷം. ഒഡീഷ കോച്ചാണ് എന്നെ ക്ഷണിച്ചത് എന്നതു കൂടുതൽ സന്തോഷകരം. കൂടുതൽ പഠിക്കാനും വളരാനും എനിക്കാകുന്നതെല്ലാം ചെയ്യും. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ’’ – നീണ്ട 5 വർഷം കേരള
കൊച്ചി ∙ മലയാളി താരം കെ.പി.രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഒഡീഷ എഫ്സിയിലേക്കാണ് രാഹുൽ പോകുന്നത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെ രാഹുൽ ഒഡീഷയിലേക്കു പോകുന്ന വിവരം ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കെ.പി. രാഹുലിനായി ചെന്നൈയിൻ,
കൊച്ചി ∙ മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെടെയുള്ളവർക്കു കൂടുമാറ്റത്തിന് അവസരം നൽകി താരനിരയിൽ അഴിച്ചുപണിക്കു കേരള ബ്ലാസ്റ്റേഴ്സ്. കോച്ച് മികായേൽ സ്റ്റാറേയ്ക്കു പകരം ഈ സീസണിൽ പുതിയ വിദേശ പരിശീലകൻ വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയാണ് ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ വിൽപനയും വാങ്ങലുമായി സജീവമാകാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഒഡീഷ എഫ്സി (4–2). കലിംഗ സ്റ്റേഡിയത്തിൽ ഡിയേഗോ മൗറീഷ്യോയുടെ ഇരട്ടഗോളും (45+3, 63) മാവിമിങ്താന (10), മുർത്താദ ഫോൾ (27) എന്നിവരുടെ ഗോളുകളുമാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തുടർച്ചയായ 6–ാം തോൽവിയിലേക്കു തള്ളിയിട്ട് ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ 2–1നാണ് ഒഡീഷയുടെ ജയം. റോയ് കൃഷ്ണ (22–ാം മിനിറ്റ്), മുർതാദ ഫാൾ (69) എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്.
ഭുവനേശ്വർ ∙ ബെംഗളൂരു വഴി കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം. സീറ്റ് ബെൽറ്റ് മുറുക്കവേ, നോറ ഫെർണാണ്ടസ് പറഞ്ഞു: ‘‘ആദ്യ 25 മിനിറ്റിൽ ഗംഭീര കളിയായിരുന്നു നമ്മുടേത്. 4 ഗോളെങ്കിലും അടിക്കുമെന്നു കരുതി. സെൽഫ് ഗോൾ പക്ഷേ, നിർഭാഗ്യമായി.എങ്കിലും ജയിക്കാമായിരുന്നു’’- കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം നമ്പർ ഗോൾ കീപ്പറായ നോറയുടെ വാക്കുകളിൽ നിരാശ പ്രകടം.
ആദ്യ 21 മിനിറ്റിനിടെ, ഒഡീഷ വലയിലേക്കു രണ്ടു വട്ടം നിറയൊഴിച്ചിട്ടും കലിംഗപ്പോരിൽ ബ്ലാസ്റ്റേഴ്സിനു 2–2 സമനിലയുടെ നിരാശ. തീ പാറിയ മത്സരത്തിൽ അലക്സാന്ദ്രെ കോയെഫിന്റെ സെൽഫ് ഗോളാണു ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റിച്ചത്. ഒഡീഷയെ അവരുടെ തട്ടകത്തിൽ തോൽപിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും കഴിഞ്ഞില്ല. കഴിഞ്ഞ സീസൺ പ്ലേ ഓഫ് തോൽവിയുടെ വേദനയും ബാക്കി.
Results 1-10 of 91