Activate your premium subscription today
കൊല്ലം ∙ കേരളം സന്തോഷ് ട്രോഫിയിൽ ആദ്യമായി മുത്തമിടുമ്പോൾ മുന്നേറ്റ നിരയിൽ വലതുവിങ്ങിൽ പറന്നു കളിച്ച നജിമുദ്ദീന് 18 വയസ്സേ ഉണ്ടായിരുന്നുള്ളു. എറണാകുളം മഹാരാജാസ് മൈതാനത്തായിരുന്നു റെയിൽവേയുമായുള്ള ആ മത്സരം. മണി എന്ന ടി.കെ.സുബ്രഹ്മണ്യൻ ആയിരുന്നു ക്യാപ്റ്റൻ. കളിക്കളത്തിലെ ആ ഉശിരൻ പ്രകടനം ഇനി ഓർമ.‘മീശ
കൊല്ലം ∙ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗവുമായിരുന്ന തേവള്ളി പൈനംമൂട്ടിൽ ഹൗസിൽ എ.നജിമുദ്ദീൻ (73) അന്തരിച്ചു. കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന നജിമുദ്ദീൻ സന്തോഷ് ട്രോഫിയിലെ ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. കബറടക്കം ഇന്ന് രാവിലെ 9.30ന് ജോനകപ്പുറം വലിയ പള്ളിയിൽ. 1973ൽ റെയിൽവേസിനെ തോൽപിച്ച് (3–2) കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ വലതു വിങ്ങിൽ മുന്നേറ്റ നിരയിലെ താരമായിരുന്നു.
നജിമുദ്ദീനെ 1973ലെ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന്റെ ശിൽപികളിലൊരാൾ എന്നു വിശേഷിപ്പിക്കാം. നജിമുദ്ദീന്റെ ക്രോസുകളിൽ നിന്നാണു ക്യാപ്റ്റൻ മണി രണ്ടു ഗോളടിച്ചത്. നജിമുദ്ദീൻ സ്പീഡി ഗെയിമാണു കളിച്ചിരുന്നത്; നല്ല ബോൾ കൺട്രോളുമുണ്ടായിരുന്നു. അന്നത്തെ കോച്ച് സൈമൺ സുന്ദർ രാജ് പറഞ്ഞുകൊടുക്കുന്നതു പോലെ തന്നെ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കോച്ചിനു നജിമുദ്ദീനെ വലിയ ഇഷ്ടമായിരുന്നു.
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’. ആതിഥേയർക്കു വേണ്ടി ആർത്തുവിളിച്ച പന്ത്രണ്ടായിരത്തിലേറെ കാണികൾക്കു മുന്നിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് കേരളത്തിനു ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം (1–0). ഈ സ്വർണത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പിനു വിരാമം.
കൊച്ചി ∙ സൂപ്പറായി കളിച്ചിട്ടും ഒരു നിമിഷത്തെ മാത്രം പിഴവിൽ വീണതിൽ സങ്കടം ബാക്കിയെങ്കിലും സന്തോഷ് ട്രോഫി ഫൈനൽ കളിച്ച കേരള ടീം മുന്നോട്ടു വയ്ക്കുന്നതു പ്രതീക്ഷകൾ മാത്രം. കിരീടപ്പോരിൽ ഇൻജറി ടൈം ഗോളിൽ ബംഗാളിനോടു കീഴടങ്ങിയ ടീമിൽ ഇത്തവണ തെളിഞ്ഞു നിന്നത് സൂപ്പർ ലീഗ് കേരളയെന്ന (എസ്എൽകെ) സംസ്ഥാനത്തിന്റെ സ്വന്തം ലീഗിന്റെ തിളക്കം കൂടിയാണ്. 10 താരങ്ങളാണു എസ്എൽകെയിലെ വിവിധ ടീമുകളിൽ നിന്നു കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടിയത്. കേരളത്തിലെ യുവ ഫുട്ബോൾ താരങ്ങൾക്കു മികച്ച പരിശീലനവും പ്രതിഫലവും വിദേശ താരങ്ങൾക്കൊപ്പമുള്ള കളി പരിചയവും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച എസ്എൽകെയുടെ കൂടി നേട്ടമാണു സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം.
ഹൈദരാബാദ് ∙ സെമിയിലെ മോശം റഫറിയിങ്ങും കേരള ഡിഫൻഡർ എം. മനോജിനു നൽകിയ ചുവപ്പുകാർഡുമാണ് ടീമിനെ ഫൈനലിൽ ബാധിച്ചതെന്ന് മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്ത്.
സാരമില്ലെന്നേ... സന്തോഷത്തിന് ഒരു കിരീടത്തിന്റെ കുറവുണ്ടെന്നേയുള്ളൂ. ഇത്തവണ സന്തോഷ് ട്രോഫി കേരള ഫുട്ബോളിനു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ഇമ്മിണി വലുതുമാണ്. ടൂർണമെന്റിലുടനീളം നമ്മുടെ കുട്ടികൾ കസറുകയായിരുന്നു. ഇതുപോലെ ഗോൾ അടിച്ചുകൂട്ടി ഓരോ കളിയും ജയിച്ചു ഫൈനലിലെത്തിയ ഒരു സീസൺ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നതും സംശയം.
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിന്റെ എല്ലാ ‘സന്തോഷ’ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ വിരാമം. ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തോടെ ബംഗാളിന് കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിന്റെ ഇൻജറി ടൈമിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോളിന്റെ പിറവി. ഇത്തവണ ഫൈനലിലേക്കുള്ള ബംഗാളിന്റെ മുന്നേറ്റത്തിൽ
പുതുവർഷപ്പിറവിയിൽ കേരളം കണികണ്ടുണരുന്നത് ഒരു സന്തോഷ് ട്രോഫി കിരീടമായിരിക്കുമോ? ഇന്നു രാത്രി ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിനാണ്. ചിരവൈരികളായ ബംഗാൾ കടുവകളെ പിടിച്ചുകെട്ടി സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളം ഇന്നിറങ്ങുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ് രാത്രി 7.30ന്. ഡിഡി സ്പോർട്സ് ചാനലിൽ തൽസമയം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്.
ഹൈദരാബാദ്∙ മണിപ്പൂരിനെ 5–1ന് തകർത്ത പവർപാക്ക്ഡ് പ്രകടനവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോൾ ചിറകിലേറിയാണ് കേരളം ഫൈനലിൽ കടന്നത്. ഒന്നാം സെമിയിൽ സർവീസസിനെ 4–2നു തോൽപിച്ച ബംഗാളിനെ നാളെ പുതുവർഷത്തേലേന്ന്, ഫൈനലിൽ കേരളം നേരിടും. രാത്രി 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരത്തിനു കിക്കോഫ്. മണിപ്പുരിനെതിരെ 22–ാം മിനിറ്റിൽ നസീബ് റഹ്മാനും ആദ്യപകുതിയുടെ ഇൻജറി ടൈമിൽ മുഹമ്മദ് അജ്സലും 73, 88, 95 മിനിറ്റുകളിൽ മുഹമ്മദ് റോഷലുമാണ് കേരളത്തിനുവേണ്ടി ഗോളുകൾ നേടിയത്.
Results 1-10 of 207