Activate your premium subscription today
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് കായികകേരളത്തിന് അഭിമാനനിമിഷമായി. ചരിത്രത്തിലാദ്യമായി വ്യത്യസ്ത കായികയിനങ്ങളിൽ മികവ് തെളിയിച്ച രണ്ട് മലയാളി കായികതാരങ്ങൾ ഒരുമിച്ച് പത്മ ജേതാക്കളായി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ.എം.വിജയനും മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും. ശ്രീജേഷിന് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ മറ്റൊരു ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മലയാളി കായികതാരത്തിന് പത്മഭൂഷൺ. നേരത്തെ, 2017ൽ പത്മശ്രീ നൽകി ശ്രീജേഷിനെ രാഷ്ട്രം ആദരിച്ചിരുന്നു. പിന്നീട് 2020, 2024 ഒളിംപിക്സുകളിൽ ഇന്ത്യയെ ഹോക്കി വെങ്കലം അണിയിച്ചത് ശ്രീശാന്തിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിലെ 2 സ്വർണമടക്കം മൂന്ന് മെഡലുകളും ശ്രീജേഷിന്റെ
തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്. വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല
നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്. കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?
ഒളിംപ്യൻ പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം പി.ആർ. ശ്രീജേഷ് വെളിപ്പെടുത്തുന്നത്. ബെംഗളൂരു നഗരത്തിലേക്കാണു മാറുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ‘‘കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം.’’– ശ്രീജേഷ് വ്യക്തമാക്കി.
കൊച്ചി ∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024 തിരഞ്ഞെടുപ്പിന്റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പില്‍ എംപി, പി.വി.അന്‍വര്‍ എംഎല്‍എ, ഒളിംപ്യന്‍ പി.ആര്.ശ്രീജേഷ് എന്നിവരാണു പട്ടികയിലിടം നേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന്
കുട്ടികൾക്കു വിജയത്തിലേക്കു കുതിക്കാൻ ഉത്തമ മാതൃകയായ വലിയൊരു താരം ഈ നാട്ടിലുണ്ട്–രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷ്.പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോൾ കളി മതിയാക്കാമെന്നു ചിന്തിച്ച ശ്രീജേഷ് ഇന്നു യുവതലമുറയ്ക്കു പ്രചോദനമായി രണ്ട് ഒളിംപിക് മെഡലുകളോടെ വലിയൊരു വിജയപ്രതീകമായി നിൽക്കുന്നു. ഈ മേളയിൽ നിങ്ങൾ നേടുന്നതു വിജയമായാലും തോൽവിയായാലും അത് അവസാനമാകരുത്. പരാജയത്തിലും പ്രതിസന്ധികളിലും തളരരുത്. പരിശീലനവും കഠിനാദ്ധ്വാനവും തുടരുക.
കേരള കായിക ചരിത്രത്തിന് തിലകക്കുറി ചാർത്തിയ ഒട്ടേറെ പൊൻതാരങ്ങളെ സമ്മാനിച്ച മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ആരവങ്ങൾക്കു നടുവിൽ ട്രാക്കിലൂടെ വീൽചെയറിൽ വന്ന എസ്.യശ്വിതയും അനു ബിനുവും ചേർന്ന് ദീപശിഖ എനിക്കു കൈമാറിയപ്പോൾ അക്ഷരാർഥത്തിൽ അനുഭവിച്ചതു രോമാഞ്ചമായിരുന്നു. ആ ദീപശിഖ സ്കൂൾ
കൊച്ചി∙ ഒറ്റയ്ക്ക് ഒരു മത്സരവും ജയിക്കാനാകില്ലെന്നും അതിനാൽ ഒപ്പം മത്സരിക്കുന്നവരെ ഒരിക്കലും ശത്രുവായി കാണരുതെന്നും നടൻ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ഒളിംപിക്സിൽ പങ്കെടുക്കുന്നതല്ല, സ്വർണ മെഡൽ നേടുന്നതാകണം സ്വപ്നമെന്നായിരുന്നു 2 ഒളിംപിക്സ് മെഡലുകൾ സ്വന്തമാക്കിയ പി.ആർ.ശ്രീജേഷിന്റെ സന്ദേശം. സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിലാണ് ആയിരക്കണക്കിന് കൗമാര താരങ്ങളെ പ്രചോദിപ്പിച്ച സൂപ്പർ താരങ്ങളുടെ വാക്കുകൾ.
കൊച്ചി ∙ ഫോർട്ട്കൊച്ചി വെളി മൈതാനം ഇഎംജി എച്ച്എസിലെ 6–ാം ക്ലാസ് വിദ്യാർഥി ശ്രീലക്ഷ്മി ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ചിരിച്ചു നിന്നത് ഒരു ‘റെക്കോർഡ്’ കുറിച്ചതിന്റെ അഭിമാനത്തോടെയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്കൂൾ കായികമേളയിൽ ഭിന്നശേഷിയുള്ളവർ കൂടി എത്തുമ്പോൾ ആ ടീമിലെ താരങ്ങളിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി.
തിരുവനന്തപുരം ∙ ഏതൊരു കായിക താരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് പി.ആർ.ശ്രീജേഷിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷിനെ പോലുള്ള താരങ്ങളുണ്ടാകണമെന്നും മികച്ച കായിക സംസ്കാരം വളർത്തിയെടുക്കാൻ മുൻ കായിക താരങ്ങൾ മുന്നിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Results 1-10 of 149