Activate your premium subscription today
ന്യൂഡൽഹി ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ മൂന്നാം റൗണ്ടിൽ പുറത്തായതിനു പിന്നാലെ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് റാങ്കിങ്ങിലും വലിയ തിരിച്ചടി. ഡബിൾസ് റാങ്കിങ്ങിൽ 20 സ്ഥാനങ്ങൾ നഷ്ടമായ നാൽപ്പത്തഞ്ചുകാരൻ ബൊപ്പണ്ണ 53–ാം റാങ്കിലേക്ക് താഴ്ന്നു. എടിപി ഡബിൾസ് റാങ്കിങ്ങിൽ 15 വർഷത്തിനുശേഷമാണ് ബൊപ്പണ്ണ ആദ്യ 50–ൽ നിന്നു പുറത്താകുന്നത്. 2010 ജൂണിൽ 52–ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുൻപുള്ള മോശം റാങ്കിങ്.
പാരിസ്∙ ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാങ് ഗാരോസിൽനിന്ന് പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിലേക്കുള്ളത് വെറും ഒരു കിലോമീറ്റർ ദൂരം! ശനിയാഴ്ച രാത്രി ജർമനിയിൽ നടന്ന ചാംപ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയും ഇന്റർ മിലാനും ഏറ്റുമുട്ടിയ അതേനേരത്തായിരുന്നു, ഫ്രഞ്ച് ഓപ്പണിൽ നൊവാക് ജോക്കോവിച്ചും ഫിലിപ് മിസോളിക്കും തമ്മിലുള്ള പോരാട്ടം. ഇന്ററിനെ 5–0നു പിഎസ്ജി വീഴ്ത്തിയതു പോലെ നിസ്സാരമായി മിസോളിക്കിനെയും വീഴ്ത്തിയ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ 4–ാം റൗണ്ടിൽ കടന്നു. സ്കോർ: 6-3, 6-4, 6-2.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹന് ബൊപ്പണ്ണയ്ക്കും ചൈനയുടെ സാങ് ഷ്വായ്ക്കും തോൽവി. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡെക്കി സഖ്യത്തോടാണ് ഇന്ത്യ– ചൈന സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ 2–6, 6–4, 11–9. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ– സാങ് സഖ്യം ക്വാർട്ടറിൽ കടന്നത്.
മെൽബൺ∙ പുരുഷ ഡബിൾസിൽ നിലവിലെ ചാംപ്യനായ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് ഇത്തവണ പുതിയ കൂട്ട്. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദനും ചേർന്നുള്ള സഖ്യമാണ് കഴിഞ്ഞവർഷം ഇവിടെ കിരീടം നേടിയതെങ്കിൽ ഇത്തവണ കൊളംബിയയുടെ നിക്കൊളാസ് ബാറിയെന്റോസാണ് ബൊപ്പണ്ണയുടെ പങ്കാളി.
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ
പാരിസ് ∙ ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അൽപായുസ്സ്. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– എൻ. ശ്രീരാം ബാലാജി സഖ്യം ആദ്യ മത്സരത്തിൽ പുറത്തായി. ഫ്രാൻസിന്റെ എദ്വാർദ് റോജെ– ഗയ്ൽ മോൻഫിസ് ജോടിയോട് 5–7, 2–6ന് ആണു തോൽവി. നേരത്തേ, പുരുഷ സിംഗിൾസിൽ സുമിത് നാഗൽ തോറ്റു പുറത്തായിരുന്നു.
പാരിസ്∙ ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില് രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം അടുത്ത റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺഫിൽസ് എന്നിവരോടാണ് ഇന്ത്യ
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ ജയം. സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ.
പാരിസ് ഒളിംപിക്സിലെ പുരുഷ ഡബിൾസ് ടെന്നിസ് മത്സരത്തിൽ തന്റെ പങ്കാളിയായി ശ്രീരാം ബാലാജിയെ തിരഞ്ഞെടുത്ത് രോഹൻ ബൊപ്പണ്ണ. ഡബിൾസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക് ഒളിംപിക്സിന് നേരത്തെ യോഗ്യത ലഭിച്ചിരുന്നു. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി.
Results 1-10 of 38