Activate your premium subscription today
ആലുവ∙ ദേശീയപാതയിൽ ചൂർണിക്കര പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ണടച്ചു. 2 വർഷം മുൻപ് 24 ലക്ഷം രൂപ മുടക്കി ദേശീയപാതയിലും കട്ടേപ്പാടം മാരിയിൽ റോഡിലും സ്ഥാപിച്ച 26 നിരീക്ഷണ ക്യാമറകളിൽ മുട്ടം എസ്സിഎംഎസ് കോളജ് മുതൽ പുളിഞ്ചോട് ജംക്ഷൻ വരെയുള്ള 22 ക്യാമറകളാണ് പ്രവർത്തനരഹിതമായത്. പക്ഷേ, പഞ്ചായത്ത്
തിരുവനന്തപുരം∙ സപ്ലൈകോയുടെ കീഴിലുള്ള 66 റേഷൻ ഗോഡൗണുകളിലെ വെട്ടിപ്പു തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു. ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലും സപ്ലൈകോയുടെയും നടത്തിപ്പ് ഏജൻസിയുടെയും ഓഫിസുകളിലും പരിശോധിക്കാനാകും. 3.15 കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകരിച്ചു. ഈ വർഷം 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി നൽകി.
കണ്ണൂർ ∙ രണ്ടാം ദിവസവും കണ്ണൂർ നഗരത്തിൽ പരാക്രമം തുടർന്ന് തെരുവുനായ്ക്കൾ. മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ ഉൾപ്പെടെ ഇരുപതോളം പേരെയാണ് ഇന്ന് തെരുവു നായ്ക്കൾ കടിച്ചു കീറിയത്. താഴെ ചൊവ്വ ശ്രീനന്ദിനി വീട്ടിൽ ഗൗരിക് നിധിനെ(ഒന്നര)യാണ് വീടിന്റെ ഉമ്മറത്തു വച്ച് തെരുവുനായ കടിച്ചത്.
തലശ്ശേരി∙ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസർക്കുമെതിരെ ചൊക്ലി സ്വദേശികൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. ഞായർ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.
കൊച്ചി ∙ സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങില് പങ്കെടുക്കാനെത്തിയ ഗുണ്ടകള് ഏറ്റുമുട്ടി. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അതിഥികളായെത്തിയ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൊടുപുഴ ∙ മുട്ടം കോടതി തൊണ്ടിമുതലായി ഏൽപിച്ച സൈക്കിളുമായി തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ മുങ്ങി. കഴിഞ്ഞ 5നു തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടിൽ നിന്നു 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും മോഷണം പോയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ സൈക്കിളും ഒട്ടുപാലും കണ്ടെടുത്തു. സൈക്കിൾ തൊടുപുഴ സ്റ്റേഷനിൽ സൂക്ഷിക്കാൻ കോടതി ചുമതലപ്പെടുത്തി.
നെടുമ്പാശേരി ∙ അങ്കണവാടിയിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.
ബെംഗളൂരു∙ സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ടെക്കിയെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിൽ മേയ് 10ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. സോഫ്റ്റ്വെയർ എൻജിനീയറായ സഞ്ജയ് (29) ആണ് കൊല്ലപ്പെട്ടത്. മേയ് 13ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഞ്ജയ് മരിച്ചത്. സഞ്ജയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ചേതൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ടെക്കികളെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതീകിനെ പൊലീസ് പിടികൂടിയത്.
കൊച്ചി ∙ നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെയുള്ള തെളിവുകൾ ശക്തം. സിസിടിവി ദൃശ്യങ്ങൾ, മരിച്ച ഐവിൻ ജിജോ (24) ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ, ദൃക്സാക്ഷികളുടെ മൊഴികൾ തുടങ്ങിയവയെല്ലാം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മനഃസാക്ഷിയില്ലാത്ത പ്രവൃത്തിക്ക് തെളിവാണ്.
Results 1-10 of 203