Activate your premium subscription today
ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കി റെയിൽവേ. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കിയത്. റിസർവ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ചറിയൽ രേഖ കാണിക്കാത്ത പക്ഷം കർശനമായ നടപടി
ന്യൂഡൽഹി - ശ്രീലങ്കൻ എയർലൈൻസിന്റെ എയർ ഫ്രൈറ്റ് വിഭാഗമായ ശ്രീലങ്കൻ കാർഗോ, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) CEIV ലിഥിയം ബാറ്ററി സർട്ടിഫിക്കേഷൻ (സെന്റർ ഓഫ് എക്സലൻസ് ഫോർ ഇൻഡിപെൻഡന്റ് വാലിഡേറ്ററുകൾ - ലിഥിയം ബാറ്ററികൾ) നേടിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർലൈൻ കാർഗോ ഡിവിഷനായി മാറി.
തിരുവനന്തപുരം∙ തീർഥാടകരുടെ തിരക്കു പരിഗണിച്ച് എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്. ബുധനാഴ്ചകളിൽ രാത്രി 11.30ന് പുറപ്പെടുന്ന ട്രെയിൻ (06061) പിറ്റേന്ന് ഉച്ചയ്ക്കു 3.30ന് വേളാങ്കണ്ണിയിൽ എത്തും.
യാത്രക്കാരും ലാഭവുമുള്ള റൂട്ടിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും, നഷ്ടത്തിലോടുന്നവ ക്രമീകരിക്കും, ആവശ്യമുണ്ടെങ്കിൽ സർവീസ് നീട്ടും എന്നൊക്കെ റെയിൽവേ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതു നടപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ വേണോ? പ്രത്യേകിച്ച് ഭരണകക്ഷിയുടെ സ്വാധീനം? അത്തരമൊരു ആക്ഷേപം ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഒളിഞ്ഞും തെളിഞ്ഞും പലരും അതു പറയുകയും ചെയ്യുന്നു. അക്കാര്യം ശരിവയ്ക്കുന്നതാണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ് ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്നതു സംബന്ധിച്ച തീരുമാനം. തീരുമാനമെടുത്തു എന്നതു ശരിതന്നെ, പക്ഷേ വൈകാതെ അതിന്മേൽ നടപടിയൊന്നുമില്ലാതെ എല്ലാം നിലച്ചു. എന്താണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ്? കേരളത്തിലേക്ക് അതു വരുന്നതിന് എന്താണു പ്രശ്നം, ആരാണു തടയിടുന്നത്? ശക്തമായ രാഷ്ട്രീയസമ്മർദം കൊണ്ടാണ് ഉദയ് എക്സ്പ്രസ് സർവീസ് നീട്ടുന്നത് നിർത്തിവച്ചതെന്ന ആരോപണം ശക്തമാണ്. ആറുവർഷമായി കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസവും വൻ നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഉദയ് ഡബിൾ ഡെക്കർ. ഈ ട്രെയിന്‍ കേരളത്തിലേക്ക് നീട്ടാൻ റെയിൽവേ എടുത്ത തീരുമാനം പാതിയിൽ സ്തംഭിച്ചതിനു പിന്നിൽ തമിഴ്നാട് ബിജെപിയുടെ ഇടപെടലാണെന്നാണ് പരാതി. രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ചുള്ള നീക്കങ്ങളിൽ തമിഴ്നാട്ടിൽ തലങ്ങും വിലങ്ങും ട്രെയിനുകൾ അനുവദിക്കുമ്പോൾ കൂടുതൽ വരുമാനം നൽകുന്ന കേരളത്തിലേക്കു നീട്ടാൻ തയാറാകാത്തതിന് പിന്നിൽ ദക്ഷിണ റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കോയമ്പത്തൂർ, പോത്തനൂർ, പൊള്ളാച്ചി റൂട്ടിൽ ‘ചുറ്റിക്കറങ്ങാൻ’ അടുത്തിടെ നാലു ട്രെയിനുകൾക്കാണ് അനുമതി നൽകിയത്. അവയിൽ
മേയ് ഒന്നു മുതല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനും റദ്ദാക്കുന്നതിനും അടക്കമുള്ള നയങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഇനി മുതല്‍ ഒടിപി സംവിധാനത്തിന്റെ അധിക സുരക്ഷയും ടിക്കറ്റ് റദ്ദാക്കിയാല്‍ വേഗത്തിലുള്ള റീഫണ്ടും ലഭിക്കും. എത്ര ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റുകള്‍
ട്രെയിൻ യാത്ര കൂടുതൽ സുഗമവും സുഖകരവുമാക്കുന്നതിന് അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റ് റിസർവേഷനിലാണ് പ്രധാനമായും വലിയ മാറ്റങ്ങൾ വരുത്തുന്നത്. യാത്രക്കാർക്ക് മികച്ച സൗകര്യത്തോടെ യാത്ര ചെയ്യാൻ അനുവദിക്കുക, ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ ട്രാൻസാക്ഷൻസ്
മുംബൈ∙ മുംബൈ– ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുതുജീവൻ വയ്ക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നിന്നാരംഭിക്കുന്ന രണ്ടാമത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി മുംബൈയിൽ നിന്ന് പുണെ വഴിയാണ് കടന്ന് പോകുന്നത്. നിർമാണത്തിലിരിക്കുന്ന മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായും
ബെംഗളൂരു∙ ഈസ്റ്റർ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്കു നാളെയും 19നും കൊല്ലത്തുനിന്ന് തിരിച്ച് 18നും 20നുമാണു സർവീസ്. ബെംഗളൂരുവിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് 17നും തിരിച്ച് ബെംഗളൂരുവിലേക്ക് 20നുമാണ് സർവീസ്. റിസർവേഷൻ ആരംഭിച്ചു.
എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും താമസത്തിന്റെ പ്രശ്നങ്ങളും സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ചേര്‍ന്നാണ് ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിട്ടു കൂടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭൂരിഭാഗം യാത്രികരുടേയും നഷ്ട സ്വര്‍ഗമാക്കി മാറ്റുന്നത്. എസി ട്രെയിനില്‍ സര്‍ക്കാര്‍ സുഖ
പെട്ടെന്ന് ഒരു ട്രെയിൻ യാത്ര പ്ലാൻ ചെയ്യാൻ ആണെങ്കിൽ തൽക്കാൽ മാത്രമാണ് ടിക്കറ്റ് കിട്ടാനുള്ള ഏകവഴി. എന്നാൽ, തൽക്കാൽ ബുക്കിങ് സമയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില സന്ദേശങ്ങൾ പ്രചരിക്കുകയാണ്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഇത്തരം
Results 1-10 of 136