Activate your premium subscription today
കന്യാകുമാരി ∙ തിരുനെൽവേലി നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില് കാറുകൾ കൂട്ടിയിടിച്ച് ഏഴു മരണം. ഒരു കാറിലെ ആറു പേർ ഉൾപ്പെടെ 7 പേരാണ് മരിച്ചത്.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരുകയും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനു സമീപമുള്ള തോവാള. പൂക്കളുടെ ഗ്രാമം. ഇവിടെ ഒരുക്കുന്ന പൂമാലകളിൽ ഏറെ പ്രശസ്തി നേടിയ ഒന്നുണ്ട്– മാണിക്യമാല. കേന്ദ്ര സർക്കാരിന്റെ ഭൗമസൂചികാ പദവി മാണിക്യമാലയ്ക്കു ലഭിച്ചതോടെ തോവാള ഇന്ദ്രാ ഇല്ലത്തിലെ മുത്തുംപെരുമാളും കുടുംബവും ആഹ്ലാദത്തിലാണ്. മുത്തുംപെരുമാളിന്റെ ഭാര്യ തമിഴരസി, സഹോദരി പാർവതി, മകൾ വനിതാശ്രീ ശരവണൻ, കൊച്ചുമക്കളായ താരണി, മുത്തുംപെരുമാൾ എന്നിവർ ചേർന്നാണ് മാണിക്യമാല തയാറാക്കുന്നത്. കൊച്ചുമക്കളും പരിശീലനം നേടിയതോടെ കുടുംബത്തിലെ ആറാം തലമുറയാണ് മാല നിർമാണത്തിൽ സജീവമാവുന്നത്. ഇന്ദ്രാ ഇല്ലം ഉൾപ്പെടെ രണ്ടു കുടുംബങ്ങൾക്കു മാത്രമാണ് മാണിക്യമാല തയാറാക്കാനുള്ള കരകൗശലവിദ്യ അറിയാമായിരുന്നത്. ഇപ്പോൾ തോവാളയിലെ അൻപതോളം കുടുംബങ്ങൾക്ക് മാല തയാറാക്കാൻ പരിശീലനം നൽകുന്നതായി വനിതാശ്രീ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോൾ അദ്ദേഹത്തിന് ഈ മാലയുടെ നിർമാണത്തെപ്പറ്റി പറഞ്ഞുകൊടുത്തത് വനിതാശ്രീയാണ്. സമീപം കൗതുകത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതു മാത്രമല്ല, വിശേഷങ്ങളേറെയുണ്ട് മാണിക്യമാലയെപ്പറ്റി പറയാൻ. അതിലേക്കാണ് ഈ യാത്ര.
ചെന്നൈ ∙ തോവാള മാണിക്യമാലയ്ക്കും കുംഭകോണം വെറ്റിലയ്ക്കും ഭൗമസൂചികാ (ജിഐ) പദവി ലഭിച്ചു. കന്യാകുമാരിയിലെ തോവാളയിൽനിന്നുള്ള മാലയുടെ തനതുരൂപവും നിറവും ഗന്ധവുമാണ് അപൂർവ ബഹുമതിക്ക് അർഹമാക്കിയത്. അരളി, റോസ് ഉൾപ്പെടെ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ചു നിർമിക്കുന്ന മാലയ്ക്ക് രത്നാഭരണത്തിന്റെ പകിട്ടും ചാരുതയുമുണ്ട്. കൃത്രിമ പൂക്കൾ, നിറങ്ങൾ എന്നിവ ഉപയോഗിക്കില്ലെന്നതും 4 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതും സവിശേഷതയാണ്. തമിഴ്നാട്ടിൽ എത്തുന്ന പ്രമുഖ രാഷ്ട്രീയനേതാക്കളെ ഈ മാല അണിയിച്ചു വരവേൽക്കാറുണ്ട്. കേരളത്തിലേക്കും ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ഏതൊരു സഞ്ചാരിയും കാണാൻ കൊതിക്കുന്ന കാഴ്ചകളിൽ ഒന്നാണ് കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമയവും. ഇപ്പോൾ പുതുതായി വിവേകാനന്ദ പാറയിലേക്കുള്ള ഗ്ലാസ് പാലവും ഉണ്ട്. കന്യാകുമാരി മാത്രമല്ല അവിടേക്കുള്ള യാത്രയും അടിപൊളിയാണ്. മനോഹരമായ നിരവധി കാഴ്ചകൾ കണ്ടു വേണം കന്യാകുമാരിയിലേക്ക് എത്താൻ. ലാൻഡ്സ്കേപ്പുകളും
കന്യാകുമാരി ∙ പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ് നാലു പേർ മരിച്ചു. ഇനയംപുത്തൻത്തുറെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനിടെയാണ് അപകടം. വിജയൻ, ജസ്റ്റിസ്, ചോപ്പൻ, മനോ എന്നിവരാണ് മരിച്ചത്. ഹൈ വോൾട്ടേജ് കമ്പിയിൽ ഗോവണി തട്ടിയതാണ് അപകടകാരണം. അലങ്കാര പണിക്കിടെ ഗോവണി ഉയർത്താൻ ശ്രമിച്ചപ്പോൾ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
സാഗരസംഗമ തീരത്ത് സഞ്ചാരികൾക്ക് വിസ്മയമായി കടൽപ്പാലം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ കണ്ണാടിപ്പാലം കാണാനാണ് സന്ദർശകരുടെ തിരക്കേറുന്നത്. പാറകൾക്കിടയിൽ കടലിനു മുകളിൽ തൂക്കുപാലം മാതൃകയിൽ നിർമിച്ച നടപ്പാലം നിർമാണ വൈദഗ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കന്യാകുമാരിയിലെ ഗ്ലാസ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിജാണിത്. വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും 133 അടിയുള്ള തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലം. ഇന്ത്യയിൽ ഇത്തരത്തിലൊരു ഗ്ലാസ് പാലം ഇത്
കന്യാകുമാരി∙ കടപ്പുറത്ത് സന്ദർശകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തി. 4 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് ഇന്നു മുതൽ സർവീസ് നടത്തുക. യാത്രക്കാരിൽ നിന്ന് ചെറിയ നിരക്ക് ഈടാക്കും. ഗാന്ധി മണ്ഡപം മുതൽ സൺസെറ്റ് ഏരിയയിലേക്കും തിരിച്ചുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ സേവനം ലഭ്യമാവുക. ആകെ 15 പേർക്ക് ഒരു
കന്യാകുമാരി∙ ത്രിവേണി സംഗമതീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്.
Results 1-10 of 56