Activate your premium subscription today
തിരുവനന്തപുരം∙ മണാലിയിലെ മണ്ണിടിച്ചിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണു ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്.
മനസ്സിൽ നമ്മൾ ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് സത്യമുള്ളതാണെങ്കിൽ, നമ്മൾ മറന്നാലും ദൈവം അത് മറക്കില്ലെന്നാണ് പറയുന്നത്. അത്തരത്തിൽ ഒരു കുട്ടിക്കാല സ്വപ്നത്തിന്റെ സാഫല്യത്തിലാണ് ബോളിവുഡ് താരവും എം പിയുമായ കങ്കണ റണൌട്ട്. മണാലിയിൽ ഒരു കഫേ ആരംഭിക്കുക എന്ന സ്വപ്നം ഈ ഫെബ്രുവരി 14ന്
യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? കണ്ണിനിമ്പമേകുന്ന കാഴ്ചകളും കടന്നു പോകുന്ന വഴികളുടെ മനോഹാരിതയും കണ്ടുകൊണ്ടു എത്ര ദൂരം യാത്ര ചെയ്താലും മടുപ്പ് തോന്നുകയേയില്ല. മഞ്ഞിന്റെ സുന്ദരമായ കുപ്പായമണിഞ്ഞു കൊണ്ട്, സ്വർഗ തുല്യമായ കാഴ്ചകൾ സമ്മാനിക്കുന്നയിടമാണ് മണാലി. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
കുളു മണാലി യാത്ര പോകുന്ന വിനോദ സഞ്ചാരികളും തീർഥാടകരുംസന്ദർശിക്കുന്നസ്ഥലമാണ്ഹിമാചൽ പ്രദേശിലെ മണാലിയിലുള്ളഅതിപുരാതനമായ ഹിഡിംബ ദേവീ ക്ഷേത്രം. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളർന്നു നില്ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിൽ ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനവാസ കാലത്ത്
ഷൂട്ടിങ്ങിന്റെ ഇടവേളകളിലും ചെറിയ യാത്രകൾ ഇഷ്ടപ്പടുന്നയാളാണ് സിമ്രാൻ. ഷോപ്പിങ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് ഹൈദരാബാദിലെ ചാർമിനാറാണെന്നും സിമ്രാൻ പറയുന്നു: ‘‘തെരുവോര കച്ചവടക്കാരുടെ പോപ്പ്-അപ്പ് സ്റ്റാളുകളിലെ മനോഹരമായ വളകളും കൈകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത തുണികളും അവിടെനിന്നു വാങ്ങാൻ ഇഷ്ടപ്പെടുന്നു. പാനിപുരികളും ഇറാനി ചായയും ഒസ്മാനിയ ബിസ്കറ്റുകളും നിറഞ്ഞ ഹൈദരാബാദി ഭക്ഷണം ഏറെ പ്രിയം!’’കുടുംബത്തോടൊപ്പം ഡല്‍ഹിയിൽ താമസിക്കുന്ന നടി, ഒരാഴ്ച മുൻപ് മണാലിയിലേക്കു നടത്തിയ റോഡ് യാത്രയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഷിംല(ഹിമാചൽപ്രദേശ്)∙ ചണ്ഡീഗഡ്–മണാലി ദേശീയ പാതയിൽ റോഡിൽ വച്ച് വഴക്കുണ്ടാക്കിയ രണ്ടു ഡ്രൈവർമാർ ബിയാസ് നദിയിലേക്കു വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നദിയില്‍ വീണവര്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ ഓൺലൈൻ ഗൃഹോപകരണ വ്യാപാരികളായ പെപ്പർഫ്രൈയുടെ സഹസ്ഥാപകനും സിഇഒയുമായ അംബരീഷ് മൂർത്തി (51) മുംബൈ– ലഡാക്ക് ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ലേയിൽ വച്ചായിരുന്നു മരണം. അതിനു മുൻപ് മണാലി–ലേ ദേശീയപാതയിൽ ബൈക്കിന്റെ ഗിയർ തകരാറിലായതിനെപ്പറ്റി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സന്ദേശമിട്ടിരുന്നു. ഡൽഹി കോളജ് ഓഫ് എൻജിനീയറിങ്, കൽക്കട്ട ഐഐഎം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ബിരുദപഠനകാലത്തുതന്നെ ട്യൂഷൻ സ്ഥാപനം തുടങ്ങി. കാഡ്ബറി, ഐസിഐസിഐ, ലെവി, ബ്രിട്ടാനിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷമാണ് ആശിഷ് ഷായുമായി ചേർന്ന് 2011 ൽ മുംബൈയിൽ പെപ്പർഫ്രൈ ആരംഭിച്ചത്. പെപ്പർഫ്രൈക്ക് ഇപ്പോൾ 500 ലേറെ നഗരങ്ങളിൽ വിതരണകേന്ദ്രങ്ങളും 50 കോടി യുഎസ് ഡോളർ (4100 കോടി രൂപയിലേറെ) ആസ്തിയുമുണ്ട്.
ഉത്തരാഘണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലുണ്ടായ കൊടുങ്കാറ്റിലും മിന്നൽപ്രളയത്തിലുംപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് തിരിച്ചുവരാനാകാതെ ബുദ്ധിമുട്ടിയിരുന്നു
കൊച്ചി/ തൃശൂർ/ തിരുവനന്തപുരം ∙ ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ യുവ ഡോക്ടർമാരുടെ രണ്ടു സംഘങ്ങൾ കുടുങ്ങി. എറണാകുളം ഗവ മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരും തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 ഡോക്ടർമാരുമാണു മണാലിയിൽ കുടുങ്ങിയത്. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ 2017–22 ബാച്ച് എംബിബിഎസ് വിദ്യാർഥികളായിരുന്ന 17 പെൺകുട്ടികളും 10 ആൺകുട്ടികളുമടങ്ങുന്ന സംഘം 30നാണു മണാലിയിലേക്കു പോയത്. ഇന്നലെ രാവിലെയും സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങൾ വഴി ഇവരുമായി സംസാരിച്ചെങ്കിലും പിന്നീടു ബന്ധപ്പെടാനായില്ല. മണാലിയിലെ ഹദിംബ ദേവി ക്ഷേത്രത്തിനു സമീപമുള്ള നസോഗി വുഡ്സ്, എച്ച്പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണു ഡോക്ടർമാർ ഇപ്പോഴുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും മണാലി കലക്ടർ അറിയിച്ചതായി എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
Results 1-10 of 27