Activate your premium subscription today
‘‘പ്രായമെന്നതു സംഖ്യ മാത്രമാണ്, ആരോഗ്യമാണു സമ്പത്ത്. ഓരോ പർവതാരോഹണവും സ്വന്തം പരിമിതികളെ മറികടക്കാനും സാഹസത്തെ സ്വീകരിക്കാനുമുള്ള അവസരമാണ്. ഞാൻ വൈകിയല്ലോ എന്നാരും കരുതരുത്. സ്വപ്നങ്ങളുടെയും അഭിനിവേശങ്ങളുടെയും പിന്നാലെ പോകാൻ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല.’’– പറയുന്നത് കാമി റീത്ത. ലോകത്തിന്റെ ഉയരക്കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ 30 തവണ കാലുകുത്തിയിട്ടും മതിയാകാത്ത 55 വയസ്സുകാരൻ ഷെർപ. 29,032 അടി (8849 മീറ്റർ) ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ വീണ്ടും ചുംബിക്കാനായി 31–ാം ദൗത്യത്തിലാണ് ഇതിഹാസ പർവതാരോഹകനായ കാമിയും സംഘവും. ഉദ്യമം വിജയിച്ചാൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റെക്കോർഡ് കാമി പുതുക്കും. 1994ൽ ആദ്യമായി എവറസ്റ്റിൽ എത്തിയ നേപ്പാളുകാരനായ കാമി, പർവതാരോഹകരുടെ സീനിയർ ഗൈഡ് കൂടിയാണ്. പർവതാരോഹകരുടെയും സാഹസിക സഞ്ചാരികളുടെയും സ്വപ്ന സ്ഥലമാണ് എവറസ്റ്റ്. നൂറുകണക്കിനു പർവതാരോഹകർ അവരുടെ ജീവിതകാലത്ത് ഒന്നോ രണ്ടോ തവണയാണ് ഈ അതുല്യനേട്ടത്തിനു ശ്രമിക്കുക. എന്നാൽ അവരെയെല്ലാം മറികടന്ന് എവറസ്റ്റ് കീഴടക്കുന്നതു ജീവിതവ്രതമാക്കിയ മനുഷ്യനാണു കാമി റീത്ത ഷെർപ. ‘എവറസ്റ്റ് മനുഷ്യൻ’ (Everest Man) എന്ന വിശേഷണമുള്ള കാമിക്ക്, അപൂർവമായ സ്വന്തം റെക്കോർഡുകൾ തകർക്കുന്നതാണു വിനോദം. മനുഷ്യന്റെ സഹനശക്തിയെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്തി തലമുറകളെ കാമി പ്രചോദിപ്പിക്കുന്നു. പർവതാരോഹണത്തിന്റെ തലസ്ഥാനമെന്ന നേപ്പാളിന്റെ പ്രശസ്തിയും ഊട്ടിയുറപ്പിക്കുന്നു. ഉള്ളംകയ്യിലെന്ന പോലെ എവറസ്റ്റിലേക്കു നിരന്തര യാത്രയ്ക്കു കാമിയെ പ്രേരിപ്പിക്കുന്നതെന്താണ്? എങ്ങനെയാണു പർവതാരോഹണം അഭിനിവേശമായത്? ആരോഗ്യപരമായി എന്തെല്ലാം ശാരീരിക സവിശേഷതകളാണു കാമിക്കു ബലമാകുന്നത്? അസ്ഥി മരവിക്കുന്ന തണുപ്പിനെ കൂസാതെ, പ്രാണവായു പരിമിതമായ കൊടിമുടിത്തുമ്പിനെ തേടി കൊതിമാറാതെ കയറിയെത്തുന്ന കാമി റീത്തയുടെ അദ്ഭുതജീവിതത്തിലെ പ്രത്യേകതകൾ എന്താണ്?
അനിൽകുമാറിന്റെ ഉയരം ആറടി. ഉയരത്തിലേക്കു സഞ്ചരിച്ച് ഇതുവരെ കീഴടക്കിയത് 25,500 മീറ്റർ! ഏതൊരു കയറ്റത്തിനു പിന്നിലും ഒരിറക്കം ഉണ്ടെന്നു പറയാറുണ്ട്. എന്നാൽ അനിൽകുമാർ കണ്ണങ്ങൽ എന്ന തിരുവനന്തപുരം സ്വദേശിയായ പർവതാരോഹകൻ കയറ്റത്തിനു ശേഷം ഇറങ്ങുന്നത് വീണ്ടും വർധിത വീര്യത്തോടെ കയറാൻ വേണ്ടിയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കയറാനുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വര്‍ധിപ്പിച്ച് നേപ്പാള്‍. 2025 സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തില്‍ വരും. എവറസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുമാണ് ഈ ഫീസ്
എവറസ്റ്റ് കൊടുമുടിയും കടന്ന് ബഹിരാകാശവും ചന്ദ്രനുമൊക്കെ കാൽ ചുവട്ടിൽ എത്തിക്കാൻ സാധിച്ചെങ്കിലും ഇനിയും മനുഷ്യന് കാലുകുത്താനാകാത്ത ഒരിടം ഈ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്.
‘ഇതാ ഞങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ കാൽ കുത്തിയിരിക്കുന്നു’ എന്നു ജോർജ് ഹെർബർട്ട് ലീ മലോറിയും ആൻഡ്രു ഇർവിനും ലോകത്തോടു വിളിച്ചു പറഞ്ഞോ എന്നത് ഇന്നും പൂരിപ്പിക്കാത്ത സമസ്യയാണ്. 1924 ജൂൺ 8നായിരുന്നു ഇരുവരും മഞ്ഞുമൂടിയ മലനിരയിൽ ദുരൂഹമായി മറഞ്ഞത്. എവറസ്റ്റ് കീഴടക്കാനെത്തിയ ആദ്യ ബ്രിട്ടിഷ് സംഘത്തിലെ പ്രധാന അംഗമായിരുന്നു ജോർജ് മലോറി. 1921ലും 1922ലും ഇവർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നീട് എല്ലാ തയാറെടുപ്പുകളുമായാണ് സംഘം 1924ൽ വീണ്ടും എവറസ്റ്റിലേക്കു വന്നത്.
കേരളസർക്കാരിന്റെ ഭാഗമായി, ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് ആരോഹണവരോഹണങ്ങള്‍ നടത്തിയിരിക്കേണ്ട സാധാരണ സർക്കാരുദ്യോഗസ്ഥന്, ആ ലേബലല്ലായിരുന്നു ഷെയ്ഖ് ഹസന് ഖാന്റെ ലക്ഷ്യം.
വണ്ടൂർ ∙ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളിയായ വണ്ടൂർ അമ്പലപ്പടി ‘രാജീവം’ സി.പി.രാജേഷ് (56). ഓസ്ട്രേലിയയിൽ നിന്നുള്ള സംഘത്തോടൊപ്പമാണു ട്രെക്കിങ് നടത്തിയത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന രാജേഷ് കഴിഞ്ഞ മാസം 19നാണു എവറസ്റ്റിലേക്കു തിരിച്ചത്. 25നാണ് ബേസ്
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് കീഴടക്കി യുഎഇ പ്രവാസിയായ അബ്ദുള്‍ നിയാസ്. തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള, അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന എല്‍ബ്രസ്
തീവണ്ടി കയറിയിറങ്ങി രണ്ടുകാലും നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിൽ നിന്നും ഇനി ഒന്നും നേടാനില്ലെന്നു കരുതി പിൻവാങ്ങിയവളല്ല അരുണിമ സിൻഹ. ജീവിതത്തിലെ വെല്ലുവിളികളെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയായി മാറിയ വ്യക്തിയാണ് അരുണിമ സിൻഹ. പാരാ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
Results 1-10 of 55