Activate your premium subscription today
തൊടുപുഴ ∙ മൂന്നാറിലെ തേയില തോട്ടങ്ങളുടെ നടുവിലൂടെ കാറ്റിന്റെ കുളിരിൽ ഇനി ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിങ് നടത്തിയ ബസ് കഴിഞ്ഞ ദിവസം മന്ത്രി കെ.ബി.ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറിൽ
കുമരകം ∙ വനിതാസഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായി മാറുകയാണു കുമരകം. ഇവിടേക്ക് ഇവരുടെ കൂടുതൽ സംഘങ്ങളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ടൂറിസം വനിതാ സമ്മേളനം മൂന്നാറിൽ കഴിഞ്ഞതോടെ വനിതകളുടെ വരവു തുടങ്ങിയിരുന്നു. നേരത്തേ വനിതാ വിനോദസഞ്ചാരികൾ മാത്രമായി എത്തിയിരുന്നെങ്കിലും ഡെസ്റ്റിനേഷനായി മാറുന്നതിലാണു
ആകാശത്ത് നിന്ന് മുഴുവൻ മേഘവും താഴേക്ക് ഇറങ്ങി വന്ന ഫീലാണ് മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടങ്ങളുടെ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. ഒട്ടേറെ സഞ്ചാരികളാണ് ഈ ദൃശ്യം കാണാനായി പുലർച്ചെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നത്. മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ കാലാവസ്ഥകളിൽ പുലർച്ചെ ഇവ കാണാൻ സാധിക്കും. ടോപ്പ് സ്റ്റേഷനിലെ
മൂന്നാർ∙ മൂന്നാറിൽ അതിശൈത്യം, താപനില മൈനസിലെത്തി. ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഡിഗ്രി സെൽഷ്യസിലെത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, നയമക്കാട്, ലാക്കാട് എന്നിവിടങ്ങളിൽ പൂജ്യവും മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടു
മൂന്നാർ ∙ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 7 ഡിഗ്രി സെൽഷ്യസിൽ കുണ്ടള തണുപ്പറിഞ്ഞു. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 8 ഡിഗ്രി. രാത്രിയിലും പുലർച്ചെയുമാണു കൊടുംതണുപ്പ്. അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ താപനില മൈനസിലെത്തുമെന്നാണു സൂചന. അതേസമയം പകൽച്ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണു രേഖപ്പെടുത്തിയത്. ഈ മാസം 20 മുതൽ ജനുവരി 3 വരെ മൂന്നാറിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് നടന്നിട്ടുണ്ട്.
ക്രീപ്പറും ടസ്സോക്ക് പുല്ലുകളും തിങ്ങിനിറഞ്ഞ പതുപതുത്ത പുൽമേട്ടിലെ രസികൻ തണുപ്പ്! അന്നത്തെ അപരാഹ്നത്തിലെ ട്രക്കിങ്ങും കഴിഞ്ഞ് ലോഗ് ഹൗസിലെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു കട്ടൻകാപ്പിയും കുടിച്ച് മൂവന്തിനേരത്ത് പുൽനാമ്പുകളിൽ വീഴുന്ന അന്തിചുവപ്പും ആസ്വദിച്ച് കാലു നിവർത്തിയിരിക്കാം. ഇത്തരം പുൽമേടുകളിൽ മാത്രം കൂടുകൂട്ടുന്ന മലവരമ്പൻ പക്ഷികൾ ചേക്കേറാൻ പറക്കുന്നതു കാണാം. അവയുടെ കൂടു തേടിയലയാം. ചിത്രങ്ങൾ പകർത്താം. ഇഷ്ടമുള്ള ഗാനം മൂളാം. മലഞ്ചെരുവുകളിലെ നേർമയുള്ള ശുദ്ധമായ വായു ശ്വസിക്കാം. രാത്രിയിൽ, കെയർ ടെയ്ക്കർമാരായ ശരണും ഷെറിനും വിളമ്പുന്ന ചൂടുള്ള കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്, ചൂട് കടുംകാപ്പിയും ആവോളം കുടിച്ച് അവർ പറയുന്ന കാനനകഥകൾ കേൾക്കാം. വൃത്തിയുള്ള വെള്ളവിരികൾക്ക് മീതേ ബ്ലാങ്കറ്റ് പുതച്ച് സ്വപ്നങ്ങൾ കാണാം. ഈ പുതുവർഷത്തിൽ ഈ അനുഭവത്തിനായി പഴത്തോട്ടത്ത് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ‘പഴത്തോട്ടം ഇക്കോ സ്റ്റേയ്സി’ൽ പോയാലോ. മുന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട വഴി അൻപത് കിലോമീറ്റർ സഞ്ചരിച്ച് നമ്മുക്ക് ഇക്കോ സ്റ്റേയ്സിൽ എത്താം.
തൊടുപുഴ∙ ക്രിസ്മസ്, ന്യൂഇയർ സീസണിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയേക്കും. നിലവിൽ റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത് ഇതാണ്. കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയിൽ ക്രിസ്മസ് സീസൺ തിരക്കേറിയതാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ വ്യാപാരികളും തൊഴിലാളികളും.
മൂന്നാർ ∙ ടൗണിൽ അടഞ്ഞുകിടന്ന ശുചിമുറി കെട്ടിടങ്ങളിലൊന്നു തുറന്നു. വെള്ളമില്ലാത്തതിനാൽ അടച്ചിട്ടിരുന്ന, ടാക്സി സ്റ്റാൻഡിനു സമീപമുള്ള ശുചിമുറി കെട്ടിടമാണു തുറന്നത്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ ശുചിമുറികൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതു കാരണം വിനോദ സഞ്ചാരികളും വ്യാപാരികളും മറ്റും
കോട്ടയം ∙ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്നതാണ് സീപ്ലെയിനെന്നും കേന്ദ്രസർക്കാരിന്റെ അനുമതി ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന
മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ സീപ്ലെയ്ൻ ഇറങ്ങുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ് അറിയിച്ചു. വനമേഖലയായ മാട്ടുപ്പെട്ടിയിൽ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്. സീപ്ലെയ്നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താൽ വിമാനം മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇടുക്കി ജലാശയത്തിൽ ഇറക്കാനിരുന്ന സീപ്ലെയ്ൻ വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്നാണു മാട്ടുപ്പെട്ടിയിലേക്കു മാറ്റിയത്.
Results 1-10 of 271