Activate your premium subscription today
കൊച്ചി∙ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ. കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ഇന്ന് ഉച്ചയോടെ ചരിഞ്ഞത്. ഇതോടെയാണ് കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീഴുകയായിരുന്നു.
സംസ്ഥാനത്തിന്റ വികസനത്തിന് കുതിപ്പേകുന്ന, രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെയാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖം സമർപ്പിക്കപ്പെട്ടത്. ട്രയൽ റൺ 9 മാസം തികയുംമുൻപേ ആറു ലക്ഷത്തോളം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ലോകത്തെ വമ്പൻ കപ്പലുകളടക്കം 285 കപ്പലുകൾ ഇതിനകം
തിരുവനന്തപുരം ∙ കോഴിക്കോടും കണ്ണൂരും കാസർകോടും ദേശീയപാതയിൽ വിള്ളലുകൾ കണ്ടെത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും പലയിടത്തും വിള്ളൽ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. തെക്കൻ കേരളത്തിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തുന്ന ആദ്യ സംഭവമാണിത്.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ പഴികേട്ടു തുടങ്ങിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വര്‍ഷം നവകേരളത്തിന്റെ പുതുവഴിയിലൂടെയാണ് അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നത്. ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന വിഴിഞ്ഞവും ദേശീയപാതയും ഉള്‍പ്പെടെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒരു വര്‍ഷത്തിനപ്പുറം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കമായാണ് ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നത്.
തൃശൂർ ∙ വിഴിഞ്ഞത്തേത് അദാനി പോർട്ടെന്ന് ആളുകൾ പറയുമെങ്കിലും അദാനി ചെലവാക്കിയതിന്റെ ഇരട്ടിയിലേറെ പണം സംസ്ഥാന സർക്കാർ ചെലവാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം വലിയതോതിൽ
ചൈനീസ് വൻമതിൽ പൂർത്തിയാക്കാനെടുത്തത് 2000 വർഷമാണ്. ജർമനിയുടെ കലോൺ കത്തീഡ്രൽ (Cologne Cathedral) നിർമിച്ചത് 2000 വർഷമെടുത്തും. ഇത്തരത്തിൽ മിലൻ, വിഞ്ചസ്റ്റർ കത്തീഡ്രലുകളും നിർമാണം പൂർത്തിയാക്കാൻ നൂറ്റാണ്ടുകളെടുത്തു. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹൈവേ പണി തീർക്കാൻ 35 വർഷം. രാജ്യാന്തര ബഹിരാകാശ നിലയം നിർമിക്കാൻ വേണ്ടിവന്നത് 20 വർഷം... ഇങ്ങനെ പോകുന്നു വൻകിട പദ്ധതികൾക്കുവേണ്ടിവന്ന സമയം. ഇക്കൂട്ടത്തിൽ പാനമ കനാൽ, ഇംഗ്ലിഷ് ചാനലിലൂടെയുള്ള ചനൽ തുരങ്കം എന്നിവയെല്ലാം വരും. ഇപ്പോഴിതാ നമ്മുടെ സ്വന്തം വിഴിഞ്ഞം പദ്ധതി ആശയരൂപീകരണത്തിനുശേഷം യാഥാർഥ്യമാകാൻ ഏറെ സമയമെടുത്ത പദ്ധതികളിലൊന്നായി മാറുന്നു. വികസനത്തിനൊപ്പം വിവാദവും വിരോധവുമൊക്കെ ചേർത്ത് ഏത് പദ്ധതിയും നീട്ടിക്കൊണ്ടുപോകാൻ മലയാളിക്ക് പ്രത്യേകമായ കഴിവുണ്ട്. തീർച്ചയായും ഇക്കാര്യത്തിൽ മലയാളിക്ക് ‘അഭിമാനിക്കാം’! കാരണം ഇന്ത്യയിൽതന്നെ ഇത്രയും നീണ്ട വൻകിട പദ്ധതി വേറൊന്നുണ്ടാവില്ല. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് ഈ അഭിമാനത്തിൽ പങ്കാളിയാകാം. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. ഘട്ടങ്ങൾ ബാക്കിയുണ്ട്. ഈ പോക്കാണെങ്കിൽ ഒരുപക്ഷേ
വിഴിഞ്ഞം∙‘ ഇതൊരു തുടക്കം മാത്രം.വിഴിഞ്ഞം ഇനിയും വളരും... വെൽ പ്ലാന്‍ഡ് പോർട്ട് ആണിത് .’.പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നിന്റെ കപ്പിത്താനായ മലയാളി. എംഎസ്സി ഐറിന ക്ലാസിലുൾപ്പെട്ട ‘മിഷേൽ കപ്പെല്ലിനി ’ എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് അടുത്തത്. ഇതിന്റെ ക്യാപ്റ്റൻ ആണ് മിൽട്ടൺ
തിരുവനന്തപുരം∙ ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ അപ്രതീക്ഷിതമായി ഐപിഎസ് തലപ്പത്തുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ച മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ അകമ്പടി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന വിജിലൻസ് എസ്പിയെ വിട്ടില്ലെന്നതും കാരണമായി പറയപ്പെടുന്നു. പകരം മറ്റൊരു എസ്പിയെ അയച്ചതു പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചീഫ് സെക്രട്ടറിയെ അറിയിച്ചതായും ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ സെക്രട്ടറി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ആലപ്പുഴ ∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെന്നും അതു നിലനിർത്തിക്കൊണ്ടു തന്നെയാണു പദ്ധതി പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികാഘോഷ ഭാഗമായി ‘എന്റെ കേരളം’ ജില്ലാതല സമ്മേളനവും പൗരപ്രമുഖരുമായുള്ള സംവാദവും ഉദ്ഘാടനം
കടൽജീവിതത്തിനിടെ കുടുംബവുമായും നാടുമായും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വിപുലമായിത്തീർന്നിട്ട് അധികകാലമായിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇന്റർനെറ്റും മറ്റും ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിൽവന്നിട്ട് ഏതാണ്ട് പതിനേഴു വർഷമേ ആയിക്കാണൂ. തൊണ്ണൂറുകളുടെ തുടക്കംവരെ കത്തുകളായിരുന്നു പ്രധാന ആശ്രയം. പലപ്പോഴും രണ്ടുമാസത്തോളമൊക്കെ വൈകി ഒന്നിച്ചു കിട്ടുന്ന കത്തുകളുടെ കെട്ട് പോസ്റ്റ് ഓഫിസ് സീലിന്റെ കാലക്രമത്തിൽ അടുക്കി നമ്പറിട്ട് ആർത്തിയോടെ വായിച്ചിരുന്ന കാലം ഓർമയിലുണ്ട്. ഫോൺ വിളിക്കുക എന്നതു വളരെ ചെലവേറിയ ഏർപ്പാടായിരുന്നു. പലപ്പോഴും റേഡിയോ സ്റ്റേഷനുകൾവഴി വിഎച്ച്എഫ് (ഉയർന്ന ഫ്രീക്വൻസി) സംവിധാനം ഉപയോഗിച്ചുള്ള ഫോൺ വിളികളായിരുന്നു ഒരാശ്രയം. ബഹ്റൈൻ റേഡിയോ, ഗഡീന്യ റേഡിയോ (പോളണ്ട്) എന്നിവയായിരുന്നു അറബിക്കടലിലും അറ്റ്ലാന്റിക്കിലുമൊക്കെ നാവികർക്കിടയിൽ പ്രിയങ്കരമായിരുന്ന റേഡിയോ ചാനലുകൾ. വിഎച്ച്എഫിൽ സംസാരിക്കുമ്പോൾ വോക്കി ടോക്കിയുടെ ചില ചാനലുകളിൽ ഒരു ഭാഗത്തെ സംസാരം കേൾക്കാം എന്ന സ്വകാര്യതയില്ലായ്മയും നാവികർക്കു ശീലമായിരുന്നു. ചില തുറമുഖങ്ങളിൽ
Results 1-10 of 657