Activate your premium subscription today
കൊച്ചി ∙ സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വനിതാ കൂട്ടായ്മകളും മനോരമ ന്യൂസിന്റെ പെൺതാരം പുരസ്കാരങ്ങൾക്ക് അർഹരായി. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം 10 ലക്ഷം രൂപയുടെ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 സംരംഭകരിൽ നിന്നാണ് പെൺതാരം ഫിനാലെയിൽ 7 പേർ വിജയികളായത്.
ആത്മവിശ്വാസവും ഒപ്പം കലയും ഇതായിരുന്നു, മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ചു സംരംഭം തുടങ്ങുമ്പോൾ ഹർഷയുടെ കൈവശമുണ്ടായിരുന്നത്. വരച്ചു വരച്ചു തെളിഞ്ഞ ഒരാശയം, അൽപ്പം ബിസിനസ് മേമ്പൊടി ചേർത്ത് ആത്മവിശ്വാസത്തിന്റെ വളവുമിട്ടപ്പോൾ, സൗഹൃദ സദസുകളിലൂടെ വളർന്നു, ലോകമെമ്പാടും എന്ന നിലയിലേക്കു പടരുകയാണ്. ഐടി
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ
മിക്കവാറും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾ വൻകുതിപ്പു നടത്തുന്ന കാലമാണെങ്കിലും, ബിസിനസ് രംഗത്ത് അവർ ഇനിയും വേണ്ടപോലെ കടന്നു വന്നിട്ടില്ല. ഒരു സ്വകാര്യ ആശുപത്രിയോ സ്കൂളോ തുണിക്കടയോ എടുക്കുക. ജീവനക്കാർ ഏറെയും സ്ത്രീകളായിരിക്കും. എന്നുവച്ചാൽ ആ ബിസിനസ് നടത്തിക്കൊണ്ടു കൊണ്ടുപോകുന്നവർ. പക്ഷേ ഉടമകളോ? വിരലിൽ എണ്ണാവുന്നവർ മാത്രം. പക്ഷേ, ഇങ്ങനെ ആയാൽപ്പോരാ, പൊതുവിൽ മുന്നേറി ഈ അപവാദം (ദുഷ്പേര്) മാറ്റിയെടുക്കണം. അന്യായമായ രീതിയിൽ ആൺമക്കൾക്ക് അമിതപ്രാധാന്യം നൽകുന്ന സ്വത്തുപിന്തുടർച്ചാവകാശ ആചാരങ്ങൾ കടലാസിൽ മാറിയിട്ടുണ്ടെങ്കിലും പ്രവൃത്തിയിൽ മാറാത്തതാണ് സ്ത്രീകളെ ബിസിനസ് തുടങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു സംഗതി. നമ്മുടെ കുടുംബഘടനയിലും വധൂസങ്കൽപങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വരുത്തി ഇതു പരിഹരിക്കണം. അതിന് ഇപ്പോഴത്തെ പെൺമക്കളുടെ മാതാപിതാക്കൾക്ക് ഒരു മടിയും കാണില്ല. കാരണം അവർ മാറിക്കഴിഞ്ഞു. കെട്ടിയവന്റെ വീട്ടിൽ എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്തു നിന്നോണം എന്നായിരുന്നു പണ്ടെല്ലാം ഇക്കൂട്ടർ പെൺമക്കൾക്കു നൽകിയിരുന്ന ഉപദേശം. ഇന്നാണെങ്കിൽ ഫോണിൽ മോൾടെ ഒച്ചയെങ്ങാനും മാറിയാലുടൻ ‘നീ ഇങ്ങു പോന്നേര് മോളേ’ എന്നു വിളിച്ചുപറഞ്ഞ് കാർ ഇറക്കുന്നതാണ് അവരുടെ വാത്സല്യം (കാറില്ലാത്തവർ ടാക്സിയെങ്കിലും വിളിക്കും). രണ്ടിന്റെയും ഇടയിലൂടെയുള്ള മധ്യമാർഗത്തിലൂടെ പോകാൻ തുനിഞ്ഞാൽ ചിലപ്പോൾ
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ
ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.
ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാർഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന് ഓണ്‍ലൈന്‍ സംഘടിപ്പിച്ച 'ഇന്ത്യാസ് ഗ്രോത്ത് സ്റ്റോറി: മാര്‍ച്ചിങ് ടുവേഴ്സ്
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും
Results 1-10 of 36