Activate your premium subscription today
യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവു മറികടക്കാൻ സിസേറിയനായി ഇന്ത്യൻ ദമ്പതികൾ തിരക്കുകൂട്ടുന്നതായി റിപ്പോർട്ട്. യുഎസ് പൗരത്വമില്ലാത്തവരോ ഗ്രീൻ കാർഡ് ഇല്ലാത്തവരോ ആയ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നൽകുന്ന നിയമമാണ് റദ്ദാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ളത്.
2025 ജനുവരി 1 ന് ജനിച്ചവർ. ജനറേഷന് ആല്‍ഫയ്ക്ക് ശേഷമെത്തുന്ന തലമുറ. 2039 വരെ ജനിക്കുന്നവർ ബീറ്റ ബേബീസ്. 2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെന്‍ ബീറ്റയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.യുഎഇയിലെ ബീറ്റ ബേബീസിലെ തലമുതിർന്നവർ ഇവരാണ്.
നെല്ലിയാമ്പതി∙ ക്രിസ്മസ് രാത്രി. കൊടും തണുപ്പിൽ, കാടിനു നടുവിൽപ്പെട്ട ജീപ്പിൽ അതിഥി തൊഴിലാളി സുജയ് സർദ്ദാറും ഭാര്യ സാംബയും നഴ്സുമാരായ സുദിനയും ജാനകിയും. ഒപ്പം, മണിക്കൂറുകൾക്ക് മുന്‍പ് സാംബ പ്രസവിച്ച ആൺകുഞ്ഞും. നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി പോയ ഇവരെ ആന വഴിയിൽ തടഞ്ഞത് രണ്ട് മണിക്കൂർ! ആനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ ജീപ്പ് പിന്നോട്ടെടുത്തപ്പോൾ എത്തിയത് കാട്ടുപോത്തിന്റെ കൂട്ടത്തിലേക്ക്. വന്യമൃഗങ്ങളെയും തടസ്സങ്ങളെയും താണ്ടി ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ക്രിസ്മസ് ദിനത്തിലെ ഒരു സന്തോഷ വാർത്ത.
ബെംഗളൂരു ∙ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 3,350 അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോവിഡ് കാലത്ത്, ബിജെപി സർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഈ മരണങ്ങളിലേറെയും സംഭവിച്ചത്. 2019–20ൽ 662, 2020–21ൽ 714, 2021–22ൽ 595, 2022–23ൽ 527, 2023–24ൽ 518, ഈ വർഷം ഇതുവരെ 348 എന്നിങ്ങനെയാണു പ്രസവത്തിനിടെ മരിച്ച യുവതികളുടെ എണ്ണം.
ലണ്ടൻ ∙ ബ്രിട്ടണിൽ ഇംഗ്ലണ്ടിലും വെയിൽസിലും നവജാത ശുശുക്കളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിന്. നോഹ, ഒലിവർ തുടങ്ങിയ എക്കാലത്തെയും പോപ്പുലർ പേരുകളെ പിന്നിലാക്കിയാണ് മുഹമ്മദ് എന്ന പേര് 2023ൽ ഒന്നാം സ്ഥാനം നേടിയത്. പെൺകുട്ടികളുടെ പേരിൽ ഒന്നാം സ്ഥാനം ഒലീവിയ നിലനിർത്തി. അമീലിയ, ഇസ്ല, ലിലി എന്നീ
തിരുവനന്തപുരം/ ആലപ്പുഴ ∙ ഗർഭകാല പരിശോധനയിൽ കണ്ടെത്താനാവാത്ത അസാധാരണ രൂപമാറ്റങ്ങളോടെയും ആരോഗ്യ പ്രശ്നങ്ങളോടെയും കുഞ്ഞു ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ 2 സ്വകാര്യ സ്കാനിങ് സെന്ററുകൾക്കു വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകെയുള്ള സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും പരിശോധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി.
കൊച്ചി ∙ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടിയെടുത്തു. സർക്കാർ ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൊച്ചിയിൽ പ്രതികരിച്ചു.
ഇംഫാൽ ∙ നവജാത ശിശു മരിക്കുകയും മാതാവു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിയതു വികാരനിർഭരമായ നിമിഷങ്ങൾ സൃഷ്ടിച്ചു.
ഭൂമിയിൽ എങ്ങനെ ജീവൻ ഉടലെടുത്തു എന്നതിനു കൃത്യമായ ഉത്തരംനൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ എന്നതും ശാസ്ത്രജ്ഞരെ ഗൗരവമായി ചിന്തിപ്പിക്കുന്നു. ഭൂമിയിൽ ജീവനുണ്ടാകാൻ കാരണമായ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച ജലം, രാസവസ്തുക്കൾ, അനുകൂലമായ താപനില എന്നിവ ഏതാണ് എന്നതൊക്കെ ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യങ്ങളാണ്. ഭൂമിക്ക് ഏകദേശം 450 കോടി വർഷം പഴക്കമുണ്ട്. 430 കോടി വർഷംമുൻപു ഭൂമിയിൽ ജീവൻ രൂപംകൊള്ളാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ ജീവനുണ്ടാകാനും അതു നിലനിൽക്കാനുമുള്ള പ്രധാനകാരണം സൂര്യനിൽനിന്നുള്ള ഊർജലഭ്യത, വെള്ളം, ജീവൻ നിലനിർത്താൻ ഭൂമിയിലുള്ള രാസസംയുക്തങ്ങൾ എന്നിവയാണ്. എന്നാണു ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചത് എന്നതിനെച്ചൊല്ലി ശാസ്ത്രജ്ഞരുടെ ഇടയിൽ തർക്കമുണ്ട്. എന്നാൽ
കോയമ്പത്തൂർ ∙ രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിലായി. വീണ്ടെടുത്ത കുഞ്ഞിനെ തൽക്കാലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണു തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. 14നു മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലാണു നന്ദിനി പെൺകുഞ്ഞിനെ പ്രസവിച്ചത്.
Results 1-10 of 125