Activate your premium subscription today
സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അൻപതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 1,63,458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ
കോഴിക്കോട്∙ ഹോട്ട് സംരംഭങ്ങൾക്കിടയിൽ കുടുംബശ്രീ തുടങ്ങിയ കൂൾ സംരംഭവും സൂപ്പർഹിറ്റ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകൾ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങിയ തണ്ണിമത്തൻ കൃഷിയിൽ ജില്ലയിൽ ഇത്തവണ വിളവെടുത്തത് 132.17 ടൺ. കഴിഞ്ഞ വർഷം കനത്ത വേനലിൽ നടത്തിയ തണ്ണിമത്തൻ കൃഷി വൻ ഹിറ്റായതോടെയാണ് ഇക്കുറി
ആലപ്പുഴ∙കാർഷിക സംരംഭങ്ങൾ ആധുനികമാക്കാനും യുവസംരംഭകരെ ആകർഷിക്കാനും ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) നടപ്പിലാക്കാൻ കുടുംബശ്രീ. രാജ്യത്തെ വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകദേശം 180 പുതിയ സാങ്കേതികവിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
കുടുംബശ്രീയുടെ വിറ്റുവരവിൽ വൻ കുതിപ്പേകി കേരള ചിക്കനും പ്രീമിയം കഫേയും. വിപണിയിലെ വൻ പ്രതികരണത്തിന്റെ കരുത്തുമായി ഈ പദ്ധതികൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ഇപ്പോൾ കുടുംബശ്രീ.
കോട്ടയം ∙ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാരും കുടുംബശ്രീയും ചേർന്നൊരുക്കുന്ന ഗസ്റ്റ് സർവീസ് അസോഷ്യേറ്റ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) നാലു മാസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് ഇപ്പോൾ
ന്യൂഡൽഹി∙ ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നല്ല നാടൻ ഊണും മീൻ കറിയും ആവോളം ആസ്വദിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ
ന്യൂഡൽഹി∙ ‘കേല ഫ്രൈ’: ഡൽഹി മെനുവിലെ പുതുമുഖം. ആരെന്നോർത്ത് അമ്പരക്കേണ്ട. ശരിക്കുള്ള പേര് ബ്രായ്ക്കറ്റിലുണ്ട്, സാക്ഷാൽ പഴംപൊരി. വാഴയ്ക്കാപ്പം, ഏത്തയ്ക്കാപ്പം ... തുടങ്ങി നാട്ടിൽ പലപേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും പലഹാരം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുന്നത് ഇതാദ്യം. ഇന്ത്യാ ഗേറ്റ് പരിസരത്തെ കുടുംബശ്രീ കഫേയിലേക്ക് ചെല്ലാം, തനി നാടൻ രുചിയിൽ ആവിപറക്കുന്ന ചെറുകടികൾ ഉൾപ്പെടെ കേരള വിഭവങ്ങൾ തയാറാണ്. കേരളത്തിനു പുറത്ത് കുടുംബശ്രീയുടെ സ്ഥിരം ഭക്ഷണശാല ആദ്യമായി ഡൽഹിയിലാണു തുടങ്ങിയത്.
ചെങ്ങന്നൂർ ∙ തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങൾ വേണോ ? കുടുംബശ്രീ ദേശീയ സരസ് മേളയിൽ പോണ്ടിച്ചേരി സ്റ്റാളിൽ അവ കാണാനും വാങ്ങാനും സൗകര്യമുണ്ട്. പമ്പരം, കാറുകൾ, പാവകൾ, കിലുക്കാംപെട്ടി, ബോൾ ഗെയിം തുടങ്ങിയവയൊക്കെ തടിയിൽ നിർമിച്ചവ.മൺവിളക്കുകളും ലാംപ് ഷേഡുകളും ഇവിടെയുണ്ട്. പോണ്ടിച്ചേരി കൂടപ്പാക്കത്തു
വയോജന, രോഗീപരിചരണം നൽകാൻ കുടുംബശ്രീയുടെ കെ 4 കെയർ എക്സിക്യൂട്ടീവുമാരുടെ സേവനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതോടെ കൂടുതൽ തൊഴിലവസരങ്ങൾക്ക് കുടുംബശ്രീ വാതിൽതുറക്കുന്നു. വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങിയ മേഖലകളിലെ സേവനത്തിനാണ്
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക. വീടുകളില്‍ എത്തുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Results 1-10 of 155