Activate your premium subscription today
അമ്മയായതിനെ കുറിച്ചും ടെന്നിസിൽ നിന്ന് വിരമിക്കാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറഞ്ഞ് സാനിയ മിർസ. പോഡ്കാസ്റ്റർ മസൂം മിനാവാലയുമായുള്ള അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കരിയർ തുടരാന് ശരീരം അനുവദിക്കാതിരുന്നതിനൊപ്പം തന്നെ മകനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ
കണ്ണൂർ∙ വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്. പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു.
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം ചെക്ക് ചെയ്യുക എന്നെല്ലാമാണ്
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?
കൊച്ചി∙ അമ്മയുടെ ഒക്കത്തിരുന്ന രണ്ടര വയസ്സുകാരി അമിഴ്തിനി നിറഞ്ഞ സദസ്സിനെ സാകൂതം നോക്കി. പിന്നെ, അമ്മയുടെ മുന്നിലിരുന്ന മൈക്കിൽ കൗതുകത്തോടെ ഒന്നു തൊട്ടു. കൺമുന്നിൽ ഒരുമിച്ചു മിന്നിത്തെളിയുന്ന ക്യാമറ ഫ്ലാഷുകളിലേക്കായി പിന്നെ ശ്രദ്ധ. ഇതിനോടകം പ്രസംഗം ആരംഭിച്ച അമ്മയുടെ മുഖത്തേക്കും സദസ്സിലേക്കും മാറി മാറി നോക്കി അൽപനേരം. ഇടയ്ക്കൊന്നു നിലത്തുനിർത്തിയ ശേഷം അമ്മ പ്രസംഗം തുടർന്നപ്പോൾ ചെറു പിണക്കമായി. ‘അമ്മേ’ എന്ന ഒരൊറ്റ വിളിയിൽ മകൾ വീണ്ടും അമ്മയുടെ ഒക്കത്ത്
കുഞ്ഞുങ്ങളുണ്ടായ ശേഷം വ്യക്തിജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ സ്ത്രീകൾക്കു പലപ്പോഴും പ്രയാസമാണ്. കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങൾക്കു ശേഷം തന്നെ അഭിനയരംഗത്ത് സജീവമായ താരമാണ് ആലിയ ഭട്ട്. എന്നാൽ റാഹ ജനിച്ച ശേഷം തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ആലിയ. ഒരു ദേശീയ മാധ്യമത്തിനു
അബുദാബി ∙ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,
ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനായ ഡോ. ജോൺ ബൗൾബിയാണു കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രഥമപരിചാരകരുടെ പങ്കു സ്ഥിരീകരിച്ച സിദ്ധാന്തം ആവിഷ്കരിച്ചത്. നാമടക്കമുള്ള സർവജീവികളിലും കണ്ടുവരുന്ന തള്ള, പിള്ള ബന്ധത്തിനു പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുകയാണ്. മനുഷ്യമസ്തിഷ്കത്തിൽ രാസപദാർഥങ്ങൾ കുത്തിവച്ചു പഠനം നടത്താൻ പറ്റില്ല. മൃതശരീരങ്ങളിലും ഈ പരീക്ഷണം നടത്താനാവില്ല. അതിനു പരിഹാരമാണു ചുണ്ടെലി. ജനിതകമായി നമ്മുടെ അസ്സൽ പതിപ്പാണ് എലി. അതിന്റെ ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയകളെല്ലാം ഏറക്കുറെ നമ്മുടേതുപോലെ തന്നെയാണ്. വളർത്താൻ എളുപ്പം, സൗകര്യപൂർവം ജനിതക ഭേദഗതികൾ വരുത്താം; ലക്ഷണമൊത്ത പരീക്ഷണ മൃഗം. ഡോ. ഡൊലാരി കാർബോൺ ഈയിടെ പറഞ്ഞ കണക്കനുസരിച്ച് അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങൾക്കു വർഷം 11 കോടി ചുണ്ടെലികൾ വേണം. പ്രേമ ഹോർമോൺ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് അമ്മയെയും കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ പശ. യുഎസിലെ അറ്റ്ലാന്റയിലുള്ള യെർകസ് ദേശീയ ആൾക്കുരങ്ങു ഗവേഷണകേന്ദ്രത്തിൽ ഡോ. ലാരി യങ് ചുണ്ടെലിയുടെ ബന്ധുവായ വോൾ എന്ന കാട്ടെലിയെ രണ്ടു പതിറ്റാണ്ട് നിരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഏകപങ്കാളി വ്രതമനുഷ്ഠിക്കുന്ന ഇവയുടെ
ആ ദിവസം വരെ, എന്റെ പ്രവാസ ജീവിതത്തിനിടയിൽ, നാട്ടിൽ എത്തുമ്പോൾ എന്റെ വീട്ടിലേക്കായിരുന്നു വന്നിരുന്നത്. ആ സ്വർഗത്തിലേക്ക് എന്നെ വരാൻ പ്രേരിപ്പിച്ചിരുന്നത്, തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി എന്നെയും കാത്ത് നിൽക്കുന്ന എന്റെ അമ്മയായിരുന്നു. പക്ഷെ ആ ദിവസം ആദ്യമായി കോഴിക്കോടുള്ള ഒരു ഫ്ലാറ്റിലേക്ക്.
മാതൃദിനമൊക്കെ കഴിഞ്ഞതല്ലേ, മറ്റെന്തിനെക്കുറിച്ചാണ് എഴുതുക! അല്ലെങ്കിൽ തന്നെ അമ്മയെപ്പറ്റി എഴുതാത്തവരുണ്ടോ? ഇല്ല. അമ്മ ജീവിച്ചിരിക്കുമ്പോഴായാലും, അമ്മ ഇല്ലാത്തൊരു കാലത്തായാലും അമ്മ ഒരു നിറ സാന്നിദ്ധ്യമാണ്. വെയിലുപോലെ, മഴ പോലെ, നിലാവുപോലെ നമ്മളെ പൊതിയുന്നൊരോർമ്മ! സന്തോഷത്തിലായാലും വേദനയിലായാലും
Results 1-10 of 97