Activate your premium subscription today
കണ്ണൂർ∙ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു.
കോട്ടയം ∙ വീടുകളിൽ നടക്കുന്ന പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചതു കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീടുകളിൽ നടന്ന പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖയിൽ പറയുന്നു. 2020 മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളുമായി അതിനു ശേഷമുള്ള കാലത്തെ മരണ നിരക്ക് താരതമ്യം ചെയ്തപ്പോഴാണ് ഈ വിവരമുള്ളത്.
കുറ്റ്യാടി∙ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ഒരു കുഞ്ഞു പിറന്നു. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ അഭാവം കാരണം ആശുപത്രിയിൽ പ്രസവം നടന്നിരുന്നില്ല. മലയോര മേഖലയിൽ നിന്ന് ഗർഭിണികൾ മറ്റ് ആശുപത്രിയിൽചികിത്സ തേടി പോകേണ്ട അവസ്ഥയുണ്ടായിരുന്നു. എംഎൽഎ,
ഷാർജ ∙ ഷാർജയിൽ പ്രസവിച്ച ഉടൻ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മാതാവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.സജ ഏരിയയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തിൽ തുണിയോ വസ്ത്രമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്
ആലപ്പുഴ ∙ അസാധാരണ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും ജനിച്ച രണ്ടുമാസം പ്രായമായ കുഞ്ഞിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസ്സം നേരിടുന്ന കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നു പരിശോധനയിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നാണു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
ആലപ്പുഴ ∙ അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ്.
ആലപ്പുഴ∙ ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ചുള്ള അമ്മത്തൊട്ടിലിൽ രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചു. കുഞ്ഞിന് 2.750 ഗ്രാം തൂക്കമുണ്ട്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 17-ാമത്തെ കുട്ടിയാണ്. ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ നടപടിക്രമം പൂർത്തീകരിച്ച് തിങ്കളാഴ്ച ആലപ്പുഴയിലുള്ള ശിശുക്ഷേമസമിതിയുടെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
കൊച്ചി ∙ വീട്ടുപ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അപകടകരമെന്ന ബോധവൽക്കരണം ആരോഗ്യവകുപ്പ് ശക്തമായി നടത്തുമ്പോഴും വെല്ലുവിളിയായി വീട്ടുപ്രസവങ്ങൾ തുടരുന്നു. ചാലക്കുടി മേലൂർ കരുവാപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശിയുടെ ഭാര്യ സ്വയം പ്രസവമെടുത്ത് പൊക്കിൾക്കൊടി മുറിച്ചതിനെ തുടർന്ന് നവജാത ശിശു
ആലപ്പുഴ ∙ വനിതാ ശിശു ആശുപത്രിയിൽ ഗർഭകാല പരിശോധനകളിലെയും പ്രസവ ചികിത്സയിലെയും പിഴവു മൂലം നവജാത ശിശുവിനു സംഭവിച്ച വൈകല്യങ്ങൾ പരിഹരിക്കാൻ കഴിയുമോ? കുഞ്ഞിന്റെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ധ ചികിത്സ തേടുമെന്ന് പിതാവ് അറിയിച്ചു. അതിനിടെ ആലപ്പുഴ മെഡിക്കൽ കോളജ് റീജനൽ ഏർളി ഇന്റൻസീവ് കെയർ സെന്ററിൽ (ആർഇഐസി) വൈകല്യങ്ങൾ പരിഹരിക്കാനുള്ള പ്രാഥമിക ചികിത്സകൾ ആരംഭിച്ചതായി ടിഡി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ആലപ്പുഴ∙ കാത്തിരുന്നു പിറന്ന കൺമണിയെ താലോലിക്കാനോ മുലയൂട്ടാനോ പറ്റാതെ ഒരു അമ്മ. ആർക്കും ഈ ഗതി വരുത്തരുതെന്നു പറയുമ്പോൾ ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിന്റെ ഭാര്യ സുറുമിയുടെ (34) കണ്ണുകൾ നിറഞ്ഞൊഴുകി. പ്രസവത്തിനു തൊട്ടുമുൻപാണു കുഞ്ഞിന്റെ അസാധാരണ വൈകല്യങ്ങളെക്കുറിച്ച് അറിഞ്ഞത്. ഏതവസ്ഥയിലാണെങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കില്ലെന്നു സുറുമി തീരുമാനിച്ചു.
Results 1-10 of 125