Activate your premium subscription today
എല്ലാ മേഖലകളിലും ലിംഗസമത്വം എന്ന് പൂർണമായും പറയാനാകില്ലെങ്കിലും വിലക്കുകൾ മറികടന്ന് മിക്കയിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞവരാണ് സ്ത്രീകൾ. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും വ്യായാമശീലമുള്ള സ്ത്രീകളുടെ നാടാകാൻ
ഒരു പെൺകുട്ടിക്ക് ‘സർജറി’യിൽ നൂറിൽ നൂറ് മാർക്ക്! അതും പുതുക്കോട്ടയിലെ യാഥാസ്ഥിതിക ദേവദാസി സമൂഹത്തിൽനിന്ന്, ഒട്ടേറെ വെല്ലുവിളികൾ താണ്ടി മദ്രാസ് മെഡിക്കൽ കോളജിൽ ചേർന്ന മൃദുഭാഷിയും ലജ്ജാലുവുമായ ഒരു ഗ്രാമീണപെൺകുട്ടിക്ക്! മെഡിസിൻപഠനം ഇന്ത്യയിലെ വരേണ്യപുരുഷന്മാരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരുകാലത്ത് (1912ൽ) അതൊരു മഹത്തായ സാമൂഹികവിപ്ലവമായിരുന്നു. അക്കൊല്ലത്തെ ബിരുദദാനച്ചടങ്ങിൽ ഏറ്റവുമധികം സ്വർണമെഡലുകൾ വാങ്ങി തിളങ്ങിയത് മുത്തുലക്ഷ്മിയെന്ന ആ സാധാരണ പെൺകുട്ടിയായിരുന്നെങ്കിൽ, പിൽക്കാലത്ത്, ഇന്ത്യാചരിത്രത്തിലെ അനേകം ‘ഒന്നാം സ്ഥാനങ്ങൾ’ അവരെ തേടിയെത്തി. മദ്രാസ് പുതുക്കോട്ടയിലെ രാജാസ് കോളജ് പ്രിൻസിപ്പലായിരുന്ന നാരായണസ്വാമി അയ്യരുടെയും ദേവദാസി സമുദായത്തിൽ പിറന്ന ചന്ദ്രമ്മാളുടെയും മകളായി 1886 ജൂലൈ 30നു ജനിച്ച മുത്തുലക്ഷ്മി, ആചാരമനുസരിച്ചാണെങ്കിൽ ഏതെങ്കിലും അമ്പലത്തിലെ നർത്തകിയാകേണ്ടതായിരുന്നു. പക്ഷേ, ദേവദാസികളെ വിവാഹം കഴിക്കാറുള്ള മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി നാരായണസ്വാമി സ്വന്തം മക്കളെ നിയമപരമായി അംഗീകരിക്കുകയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു. പ്രായപൂർത്തിയായതോടെ സ്കൂൾപഠനം അവസാനിപ്പിച്ച് വീട്ടിലിരുന്ന് പഠിക്കേണ്ടിവന്നിട്ടും, 1902ലെ പത്താം ക്ലാസ് പരീക്ഷയിൽ പുതുക്കോട്ടയിൽ ഒന്നാം സ്ഥാനം നേടി മുത്തുലക്ഷ്മി.
എന്തിനായിരുന്നു വീട്ടമ്മയെ 'പറക്കുന്നവളായി' വിശേഷിപ്പിച്ചത്? കൂട്ടിൽ നിന്നും പറത്തിവിട്ടത് കൊണ്ടോ, അല്ലെങ്കിൽ കൂട് തുറന്നു സ്വയം പറന്നകന്നത് കൊണ്ടോ? എന്താണ്, എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം?
ബോട്ടിൽ നടത്തിയ പാർട്ടിയിൽ തികച്ചും വ്യത്യസ്തമായ പാനീയം വിതരണം ചെയ്ത് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുകയാണ് സാറ സ്റ്റിവ്സൺ എന്ന യുവതി. പാർട്ടിയിൽ പങ്കെടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് സാറ സ്വന്തം മുലപ്പാൽ വിതരണം ചെയ്തത്. മുലപ്പാൽ വിതരണം ചെയ്യുന്നതിന്റ വിഡിയോയും സാറ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
മുപ്പത്തിയാറാം വയസ്സിൽ, പരിചിതമായതെല്ലാം ഉപേക്ഷിച്ച് പുതിയ രാജ്യത്തേക്ക് ജീവിതം പറിച്ചു നടുമ്പോൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ തനിക്ക് അവസരം ഉണ്ടാകുമെന്ന് അയന അഞ്ചുമൻ അറിഞ്ഞിരുന്നില്ല. വിദ്യാഭ്യാസം തുടരുക എന്നത് അയന ഇതുവരെ എടുത്തിട്ടുള്ളതിൽ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു . 14
ഭക്ഷണ പാനീയങ്ങളില് വിചിത്രമായ പുഞ്ചിരിയോടെ നിഗൂഢ പദാർഥങ്ങൾ ചേർക്കുന്ന സ്ത്രീകൾ. അമേരിക്കയില് ടിക് ടോക്, എക്സ്, യുട്യൂബ് തുടങ്ങിയവയിൽ ശ്രദ്ധ നേടുന്ന വിഡിയോകളാണ് ഇവ. അർഥരഹിതമെന്ന് പ്രാഥമികമായി നമ്മൾക്കു തോന്നുമെങ്കിലും ഈ വിഡിയോകളിലൂടെ പ്രചരിക്കുന്ന ആശയം ആശങ്ക ഉയർത്തുന്നതാണെന്നും അപകടകരമായ
'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ
പെൺകുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു വേദിയായി സമൂഹം മാറണമെന്ന് സന്ദേശവുമായി രമേശ് ചെന്നിത്തല. ലോക ബാലികാദിനത്തിനോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പെൺകുട്ടികളുടെ പോരാട്ടങ്ങളെ അംഗീകരിക്കുകയും വിദ്യാഭ്യാസം, സ്വാതന്ത്ര്യം,
കോർപറേറ്റ് ജോലികളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്–ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെന്റ് എന്ന പുതിയ കൂട്ടായ്മ രൂപംകൊണ്ടിരിക്കുകയാണ്. ഇരുസർക്കാരുകൾക്കു പുറമേ കോർപറേറ്റ് കമ്പനികളും ഇതിന്റെ ഭാഗമാണ്. അലയൻസിന്റെ ആദ്യ യോഗത്തിനായി ഇന്ത്യയിലെത്തിയ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ
മനസ്സുനിറയെ വലിയ സ്വപ്നങ്ങളുമായി കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ജീവിതം തലകീഴായി മറിക്കാവുന്ന ദുരന്തം കൺമുന്നിൽ എത്തുക. വിജയത്തിലേയ്ക്കുള്ള യാത്രയിൽ പലരുടെയും ജീവിതം പതറുന്നതും വഴിതിരിയുന്നതും ഇത്തരം ഘട്ടങ്ങളിലാണ്. കണ്ടതൊക്കെയും സ്വപ്നങ്ങൾ മാത്രമായി അവശേഷിപ്പിച്ച് ആ നിരാശ ജീവിതകാലം മുഴുവൻ പേറി
Results 1-10 of 357