ADVERTISEMENT

∙പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്തുള്ള ഒരു നഗരമാണ് കൂച്ച് ബിഹാർ. മുൻപ് നാട്ടുരാജ്യമായിരുന്ന ഈ സ്ഥലം ഇപ്പോൾ ഒരു ജില്ലാ ആസ്ഥാനമാണ്. 

∙കൊൽക്കത്തയിൽ നിന്ന് 703 കി.മീ ദൂരെയാണ് കൂച്ച് ബിഹാർ.

∙വിക്ടർ ജൂബിലി പാലസ് എന്നുകൂടി അറിയപ്പെടുന്ന കൂച്ച് ബിഹാർ പാലസ് രാജ്യത്തെ ഏറ്റവും പ്രൗഢമായ കൊട്ടാര ങ്ങളിലൊന്നാണ്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം മാതൃകയാക്കി 1887 ൽ മഹാരാജാ നൃപേന്ദ്ര നാരായൺ ആണ് ഇത് പണികഴിപ്പിച്ചത്.

∙രണ്ടു നില കൊട്ടാരത്തിൽ ദർബാർ ഹാളും അൻപതിലധികം മുറികളുമുണ്ട്. പല മുറികളുടെയും മച്ചും ഭിത്തിയും പെയിന്റി ങ്ങുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തറയിൽ മാർബിൾ ഉപയോഗിച്ചിരിക്കുന്നു.

∙രാജ്യത്ത് കൊളോണിയൽ ഭരണം നിലനിന്നിരുന്ന പ്രദേശ ങ്ങളില്‍ നിർമിച്ച പാശ്ചാത്യ ശൈലിയിലുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും മികച്ച മാതൃകയാണ് രാജ്ബാടി എന്നു കൂടി അറിയ പ്പെടുന്ന ഈ കൊട്ടാരം. 

∙കൂച്ച് ബിഹാർ പാലസ് ഇപ്പോൾ ഒരു മ്യൂസിയമായി പ്രവർ ത്തിക്കുന്നു. കൂച്ച് രാജവംശത്തിന്റേതായ ഒട്ടേറെ സാധന സാമഗ്രികൾ ഇവിടെ സംരക്ഷിച്ച് പ്രദർശിപ്പിക്കുന്നു. ഒപ്പം പല സ്ഥലത്തു നിന്നും കിട്ടിയ ചരിത്രപ്രാധാന്യമുള്ള വസ്തുക്ക ളും ഇവിടെ കാണാനാകും. 

∙ദിവസവും രാവിലെ 10 മുതൽ 5 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച അവധിയാണ്.

∙ഏറ്റവും അടുത്തുള്ള വിമാനത്താവളം ബാഗ്ദോഗ്ര, ന്യൂകൂച്ച് ബിഹാർ റെയിൽവേ സ്റ്റേഷൻ ആണ് ട്രെയിൻ യാത്രയില്‍ എത്തേണ്ട സ്ഥലം.

∙കൊട്ടാരം കൂടാതെ തടാകങ്ങൾ, ക്ഷേത്രങ്ങൾ, പാർക്കുകൾ തുടങ്ങി സ‍ഞ്ചാരികൾക്ക് താൽപര്യമുള്ള മറ്റു പല സ്ഥല ങ്ങളും ഇവിടെയുണ്ട്.

∙നൃപേന്ദ്ര നാരായൺ രാജാവ് പണിത മദൻ മോഹൻ ക്ഷേത്രം, ബാണേശ്വർ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദർശകർ ധാരാളമായി എത്തുന്നുണ്ട്. 

∙സാഗർ ദിഘി, ലാംബാ ദിഘി, ബാരാഗി ദിഘി, ലാല്‍ ദിഘി തുടങ്ങി ഒട്ടേറെ തടാകങ്ങൾ നഗരത്തിലും പരിസരത്തുമായി കാണാം. കുളിർമയേറിയ അന്തരീക്ഷത്തിൽ അൽപസമയം ചെലവിടാനും പക്ഷിനിരീക്ഷണത്തിനും ഏറ്റവും നല്ലതാണ് തടാകവും പരിസരങ്ങളും. 

∙ദേശാടനപക്ഷികൾ കൂട്ടമായി എത്തുന്ന ഇടങ്ങളാണ് ഈ തടാകപരിസരങ്ങൾ   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com