ADVERTISEMENT

കായലിലൂടെ ഒാളം തല്ലിക്കെടുത്തി മുന്നേട്ടു നീങ്ങുന്ന കെട്ടുവള്ളം കുഞ്ഞിനാളിലെ മനസ്സിൽ പതിഞ്ഞിരുന്നു. തേണിയിലൂടെയും സ്പീഡ് ബേട്ടിലൂടെയുമൊക്കെയുളള സവാരി ഏറെ കൗതുകമായിരുന്നു. യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു.  പക്വതയെത്തിയ പ്രായത്തിൽ ‌മനസ്സിലെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്തു. കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളും കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ അന്നും ഇന്നും പ്രണയത്തിലാക്കുന്നത് കായൽസൗന്ദര്യമാണ്. കായലിലൂടെ കെട്ടുവള്ളത്തിലേറിയുള്ള യാത്രയാണ് ഏറെ രസകരം. യാത്രയിൽ എന്നെ ആകർഷിച്ചത് കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന കുമരകമാണ്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം.

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം.

പ്രകൃതിയുടെ വശ്യത നിറഞ്ഞ ഇൗ സുന്ദരഭൂമി കാണാൻ ആരും കൊതിക്കും.  കേരവൃക്ഷങ്ങളുടെ തലയെടുപ്പും  നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്‍െറ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോൾ സംഗതി ജോറായി. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്‍െറ സൗന്ദര്യം അതിന്‍െറ പൂര്‍ണതയില്‍ എത്തും.

കുമരകത്തെ പ്രധാന ആകർഷണം ഹൗസ്ബോട്ടിലെ കായൽസഞ്ചാരമാണ്. കെട്ടുവള്ളത്തിലൂടെയുള്ള സവാരി ഇഷ്ടമില്ലാത്തവരായി ആരുമില്ല. ആസ്തമയ കാഴ്ചയാണ് മനോഹരം  തിരക്കധികവും സൂര്യസ്തമയം ആസ്വദിക്കുവാനുമാണ്. ആലപ്പുഴയിൽ നിന്നും കെട്ടുവള്ളത്തിലേറി കുമരകത്ത് എത്തിച്ചേരുന്നവരുമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളുമായി കിടപ്പിടിക്കുന്ന ആധുനികസൗകര്യങ്ങളാണ് ഹൗസ്ബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ ബെഡ്റൂമുകള്‍ ,ടോയ്ലെറ്റ്, കിച്ചണ്‍,ബാല്‍ക്കണി,റെസ്റ്റ് ഏരിയ തുടങ്ങി വ്യത്യസ്ത സൗകര്യങ്ങളുള്ള ഹൗസ്ബോട്ടുകളില്‍ കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകള്‍ വരെ സംഘടിപ്പിക്കാറുണ്ട്.  പഴമയുടെ പ്രൗഢി ഉണർത്തുന്ന കെട്ടുവള്ളത്തില്‍ നാടൻ രുചിമേളം ഒരുക്കുന്ന വിഭവങ്ങളുമുണ്ട്.

*സീസണ്‍ അനുസരിച്ച് യാത്രക്കൊരുങ്ങാം.

ഹൗസ് ബോട്ട് യാത്രയ്ക്കു ഒരു ഫിക്സ്ഡ് റേറ്റ് ഇല്ല. അതാത് ദിവസത്തെ തിരക്ക് അനുസരിച്ചും സീസണ്‍ അനുസരിച്ചുമാണ് റേറ്റ് തീരുമാനിക്കുന്നത്.

*ഹൗസ്ബോട്ട് തെരഞ്ഞെടുക്കുമ്പോൾ ഒാഫറുകൾ ഉണ്ടോയെന്ന് ഏജൻസിയുമായി ചോദിച്ചു മനസ്സിലാക്കണം

*കൂട്ടമായി യാത്രയ്ക്കൊരുങ്ങാം, ചിലവ്  കുറയ്ക്കാൻ സഹായകമാകും.

*കുറഞ്ഞ നിരക്കിലുള്ള ഹൗസ്ബോട്ട് സർവീസ് ഉറപ്പാക്കാം

ഹൗസ് ബോട്ട് മുന്ന് കാറ്റഗറി ആയി തരം തിരിച്ചിട്ടുണ്ട് ഡീലക്സ് പ്രീമിയം ,ലക്ഷ്വറി. അവരവരുടെ സൗകര്യങ്ങൾക്ക് യോജിച്ചവ തെരഞ്ഞെടുക്കാം.

*കായൽസവാരിക്ക് തയാറാകുമ്പോൾ  അവിടുത്തെ കാലാവസ്ഥ മനസ്സിലാക്കിയതിനു ശേഷം യാത്ര തിരിക്കുന്നതാണ് ഉത്തമം

*മഴക്കാലത്ത് ഹൗസ്ബോട്ട് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ഹൗസ് ബോട്ടില്‍  എന്നതു വെജും നോണ്‍വെജും അടങ്ങിയ ഭക്ഷണമാണ് വിളമ്പുന്നത്. യാത്രകാർക്ക സ്വന്തമായി മൽസ്യം വാങ്ങി പാചകകാരെ കൊണ്ട് വിഭവങ്ങൾ തയാറാക്കാനുള്ള അവസരവുമുണ്ട്. ഇത് ചിലവ് കുറയ്ക്കാൻ സഹായിക്കും.

*ബജറ്റിനനുസരിച്ച് ഹോട്ടലുകൾ തെരഞ്ഞടുക്കാം

കുമരകം സന്ദർശിക്കാനുള്ള ഏറ്റവുമുചിതമായ സമയം

നവംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് കുമരകം സന്ദർശിക്കുന്നതിന് ഏറ്റവും മികച്ച സമയം. അന്നേരങ്ങളിലെ കാലാവസ്ഥ ഏറെ സുഖകരമാണ്. മാത്രമല്ല, കുമരകത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിക്കുകയും ചെയ്യുക ആ മാസങ്ങളിലാണ്.

എങ്ങനെ എത്താം

റോഡു മാർഗം

കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ളൂര്‍,ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്.

റെയിൽ മാർഗം

കോട്ടയം റെയില്‍വേസ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റർ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം

വിമാനമാർഗം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് വായുമാര്‍ഗം എത്തുന്നവരുടെ ആശ്രയം. കുമരകത്ത് നിന്ന് 94 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയില്‍ നിന്ന് കുമരകത്തേക്ക് ടാക്സി സേവനങ്ങള്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com