ADVERTISEMENT

കൊല്ലത്തുനിന്നു പുനലൂർ വഴി തെൻമലയിലേക്കുള്ള വഴി യാത്രികർക്കു സുപരിചിതമാണല്ലോ. തമിഴ്നാട് അതിർത്തി കടന്നാൽ ചെങ്കോട്ടയുടെയും തെങ്കാശിയുടെയും ഗ്രാമക്കാഴ്ചകളിലേക്കു ചെല്ലാം. സൂര്യകാന്തിപ്പാടങ്ങളാൽ ആകർഷകമായ സുന്ദരപാണ്ഡ്യപുരം ചിത്രങ്ങളിലൂടെ തന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

 

പുനലൂർ ചുരം ഒരിക്കൽകൂടി കയറേണ്ടിവന്നാൽ ഇനി തെങ്കാശി കടന്നു നമുക്കു ചെല്ലാനുള്ള സ്ഥലമാണ് കളക്കാട്-മുണ്ടൻതുറൈ. മുകളിൽ വായിച്ച കുറ്റാലം-തെങ്കാശി കാഴ്ചകളുടെ കൂടെ,പാപനാശം അമ്പലത്തോടുചേർന്ന് ഒഴുകുന്ന  താമ്രഭരണി നദിയോരം കാണാം. തുടർന്ന് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്കു ചെല്ലാം. ഇക്കോടൂറിസം പ്രവർത്തനങ്ങൾ ഈ കടുവാസങ്കേതത്തിലുണ്ട്.താമസം ഓൺലൈനിൽ ബുക്ക് ചെയ്താൽ കാടിനുള്ളിലേക്കു വാഹനമോടിക്കാനുള്ള അനുമതി ലഭിക്കും. അത്യാവശ്യസൗകര്യങ്ങളുള്ള ചെറുവീടുകളാണിവിടെയുള്ളത്. 

 

ദൂരം

 

പുനലൂർ-കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവ് 103 Km

താമസം- http://kmtr.co.in  ഈ വെബ്സൈറ്റിൽ ഇക്കോടൂറിസം വിഭാഗത്തിന്റെ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യാം.

ഭക്ഷണം- സസ്യേതര ആഹാരം പരീക്ഷിക്കാതിരിക്കുകയാണു നല്ലത്. 

വനംവകുപ്പിന്റെ താമസസൗകര്യങ്ങളിൽ ആഹാരവും ലഭിക്കും. 

ശ്രദ്ധിക്കേണ്ടത്- വാഹനവും താമസിക്കുന്ന ഇടവും എല്ലായ്പ്പോഴും ലോക്ക് ചെയ്യുക. കുരങ്ങൻമാരുടെ ‘ ശല്യം’ എല്ലായ്പ്പോഴും ഉണ്ടാകും.  രാത്രി പുറത്തിറങ്ങരുത്. 

സകുടുംബം പോകാനും താമസിക്കാനും സുരക്ഷിതമാണ്. വനംവകുപ്പിന്റെ ഓഫീസിനടുത്തു തന്നെയാണു താമസസൗകര്യം. വിളിപ്പുറത്ത് വനംവകുപ്പ് ജീവനക്കാരുണ്ടാകും. എന്നാലും  പുഴയിലും സമീപപ്രദേശങ്ങളിലും  ഇറങ്ങുന്നതു സൂക്ഷിച്ചുവേണം. പുള്ളിപ്പുലികളെ പുഴയോരത്തുവച്ചു പലവട്ടം കണ്ടിട്ടുണ്ടെന്ന് ആദിവാസിചേട്ടൻമാർ മുന്നറിയിപ്പു തന്നിരുന്നു. ഗൈഡിന്റെ കൂടെയല്ലാതെ കാട്ടിലേക്ക്  ഇറങ്ങരുത്.

യാത്രാപദ്ധതി

പതിവുപോലെ രാവിലെ യാത്ര. മറ്റെവിടെയും നിൽക്കാതെ കളക്കാട് മുണ്ടൻതുറയിലേക്കെത്തുക. താമസസ്ഥലം ആസ്വദിക്കുക. വനംവകുപ്പിന്റെ ട്രക്കിങ് സൗകര്യം അന്വേഷിക്കുക. 

English Summery :The Kalakad Mundanthurai Tiger Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com