ADVERTISEMENT

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും 2020ലെ കേന്ദ്ര ബജറ്റിലുണ്ട്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആൻഡ് കൺസർവേഷൻ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. അത് ആരംഭിക്കുന്നതിന് ഒരു ഡീമ്ഡ് യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റസ് ഉണ്ടായിരിക്കും. അത്തരം കണ്ടെത്തലുകളുടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉയർന്ന നിലവാരമുള്ള മ്യൂസിയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും മ്യൂസിയോളജി, ആർക്കിയോളജി തുടങ്ങിയ വിഷയങ്ങളിൽ അറിവ് നേടേണ്ടത് അത്യാവശ്യമാണ്. 

 

അഞ്ച് പുരാവസ്തു സൈറ്റുകൾ ഓൺ-സൈറ്റ് മ്യൂസിയങ്ങളുള്ള ഐക്കണിക് സൈറ്റുകളായി വികസിപ്പിക്കും. അവ: രാഖിഗർഹ് (ഹരിയാന), ഹസ്തിനാപൂർ (ഉത്തർപ്രദേശ്) ശിവസാഗർ (അസം), ധോളവീര (ഗുജറാത്ത്), ആദിചനല്ലൂർ (തമിഴ്‌നാട്) എന്നിവയാണ്. പ്രധാനമന്ത്രി ഈ വർഷം ജനുവരിയിൽ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന്റെ പുനർനിർമ്മാണം പ്രഖ്യാപിച്ചു, ഇത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയമാണ്.

 

ചരിത്രപ്രാധാന്യമുള്ള കൊൽക്കത്തയിലെ ഓൾഡ് മിന്റ് കെട്ടിടത്തിൽ ന്യൂമിസ്മാറ്റിക്സ്, ട്രേഡ് എന്നിവയെക്കുറിച്ചുള്ള ഒരു മ്യൂസിയവും സ്ഥാപിക്കും.നവീകരണത്തിനും പുനർനിർമ്മാണത്തിനുമായി രാജ്യത്തുടനീളമുള്ള നാല് മ്യൂസിയങ്ങൾ കൂടി ഏറ്റെടുക്കുന്നതിലൂടെ സന്ദർശകർക്ക് ലോകോത്തര അനുഭവം നൽകാനാകും. റാഞ്ചിയിൽ ഒരു ഗോത്ര മ്യൂസിയം സ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്.

 

അഹമ്മദാബാദിനടുത്തുള്ള ഹൊറപാൻ യുഗ സമുദ്ര സൈറ്റായ ലോത്തലിൽ മാരിടൈം മ്യൂസിയം സ്ഥാപിക്കും. 2020-21 വർഷത്തിൽ സാംസ്കാരിക മന്ത്രാലയത്തിന് 3,150 കോടി രൂപ നൽകാൻ ഇത്തവണത്തെ ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്.

 

ടൂറിസം തൊഴിൽമേഖലകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ആണെന്നും അതിനാൽ രണ്ടു മേഖലയ്ക്കും വികസനം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതാത് സംസ്ഥാനങ്ങളിൽ തിരിച്ചറിയുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള റോഡ് മാപ്പുകൾ വികസിപ്പിച്ചെടുക്കാനും വേണ്ട സഹായം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാനും 2021ലേയ്ക്കായി സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് ബജറ്റിൽ വ്യക്തമാക്കി. ഇതിനായി 2020-21 ൽ നിർദ്ദിഷ്ട ഗ്രാന്റുകൾ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കും. ടൂറിസം പ്രമോഷനായി 2020-21 ൽ 2,500 കോടി രൂപ അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com