ADVERTISEMENT

കോവിഡ് 19 ജില്ലയുടെ വിനോദസഞ്ചാര മേഖലയെ തകർത്തു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ 31 വരെ അടച്ചിട്ടിരിക്കുകയാണ്. ആയിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. സഞ്ചാരികൾ ഏറെ എത്താറുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും സംഘടനകളും. 2 പ്രളയങ്ങൾ ഏൽപിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണു പുതിയ പ്രതിസന്ധി. അഷ്ടമുടി, തെന്മല, ശെന്തുരുണി, പാലരുവി, ജടായുപ്പാറ എന്നിവിടങ്ങളാണു ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. 

 

ഇവയെല്ലാം അടച്ചിരിക്കുകയാണ്. മേയ് മാസം വരെയുള്ള ഹോട്ടൽ ബുക്കിങ്ങുകളും റദ്ദു ചെയ്യപ്പെട്ടു. ഹൗസ് ബോട്ട് ബുക്കിങ്ങുകളും റദ്ദായി. ടാക്സി വാഹനങ്ങളുടെ സ്ഥിതിയും ദയനീയമാണ്.മിക്ക ടൂർ പാക്കേജ് ടിക്കറ്റുകളും റദ്ദാക്കേണ്ടുന്ന അവസ്ഥയാണ്. എന്നാൽ ഇത്തരത്തിൽ റദ്ദാക്കുന്ന ടിക്കറ്റുകളുടെ മേൽ പിഴയിനത്തിൽ തുക ഈടാക്കുകയാണു വിമാന കമ്പനികൾ. ഇക്കാര്യം കേന്ദ്രസർക്കാരിനു മുന്നിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നു കേരള ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി തോമസ്കുട്ടി ജോർജ് ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com