ADVERTISEMENT

കണ്ണെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ആമ്പലുകൾ. നല്ല പിങ്ക് നിറത്തിലെ ആ പുഷ്പ സാഗരക്കാഴ്ച ആരെയും വിസ്മയിപ്പിക്കും. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം.

മലരിക്കലിലെ ആമ്പൽ വസന്തം കാഴ്ചക്കാരില്ലാതെ മറയുന്നു. കോവിഡ് നിയന്ത്രണം മൂലം മലരിക്കൽ ഭാഗത്തു കാഴ്ചക്കാർക്കു പ്രവേശനമില്ല. ഓഗസ്റ്റിലാണ് ആമ്പൽ വിരിഞ്ഞു തുടങ്ങിയത്. ആമ്പൽ പൂത്തു നിൽക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ സമയമായി. വെള്ളം വറ്റിക്കൽ തുടങ്ങി.

കോട്ടയത്തിന്റെ പുതിയ ഡെസ്റ്റിനേഷൻ

ആമ്പൽപൂവ് കയ്യിൽ പിടിച്ചു മലരിക്കലിൽ നിന്ന് ഒരു പടമെങ്കിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാത്ത ആരും തന്നെ കോട്ടയത്തും സമീപ ജില്ലകളിലും ഇല്ലെന്നു പറയാം. കഴിഞ്ഞ ഒക്ടോബർ – നവംബർ മാസങ്ങളിൽ പ്രദേശത്തു സഞ്ചാരികളുടെ തിരക്കായിരുന്നു. ഒരു ഗ്രാമീണ പ്രദേശം ഇത്ര വൈറലാകുന്നത് അപൂർവം.

തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക്, തിരുവായിക്കരി പാടശേഖരങ്ങളിൽ പുഞ്ചക്കൃഷി കൊയ്ത്തിനു ശേഷം വെള്ളം കയറ്റിയിടുന്ന സമയത്താണ് ആമ്പൽ വിരിയുന്നത്. ഇരു പാടങ്ങളും 2500 ഏക്കറോളം വരും. ഇതിലെ 700 ഏക്കറോളം സ്ഥലത്താണ് ആമ്പൽ. 2 മാസത്തോളം കാഴ്ച കാണാം. ആഴമില്ലാത്തതിനാൽ വള്ളത്തിലുള്ള യാത്രയിൽ അപകട സാധ്യതയുമില്ല.</p>

250വള്ളങ്ങൾ

ആമ്പൽ പാടങ്ങളിലെ യാത്രയ്ക്കു ദിവസവും 250 വള്ളങ്ങളാണു കഴിഞ്ഞ വർഷമുണ്ടായിരുന്നത്. പല ദിവസങ്ങളിലും ഇതു തികയാതെ വന്നു.

English Summary: Malarickal Village Tourism

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com