ബുക്കിങ് സൈറ്റുകൾക്ക് പിഴ
Mail This Article
ന്യൂഡൽഹി∙ വിപണിമര്യാദ ലംഘിച്ചതിന് ഓൺലൈൻ ബുക്കിങ് സേവനം നൽകുന്ന മെയ്ക് മൈ ട്രിപ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്ക് 392.36 കോടി രൂപയുടെ പിഴ. മെയ്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നൽകണം.
മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമാക്കിയത്. ഹോട്ടലുകൾക്ക് ഈ സൈറ്റുകൾ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്ഫോമിലോ സ്വന്തം വെബ്സൈറ്റിലോ ബുക്കിങ് എടുക്കാൻ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ. മെയ്ക് മൈ ട്രിപ് ഓയോ പ്ലാറ്റ്ഫോമിന് അവിഹിതമായ തരത്തിൽ മുൻഗണന നൽകിയിരുന്നുവെന്നും സിസിഐ കണ്ടെത്തി. ഇത് മറ്റ് കമ്പനികളുടെ അവസരത്തെ ബാധിച്ചു. 2019ലാണ് കമ്മിഷൻ അന്വേഷണം ആരംഭിച്ചത്.
English Summary: business booking sites