'ഇതിലും ഭേദം കോവിഡ് വന്ന് മരിക്കുന്നതായിരുന്നു'; ദുരനുഭവം പറഞ്ഞ് ദമ്പതികൾ
Mail This Article
കൊറോണ ഭീഷണി തുടങ്ങിയപ്പോള്‍ കാള്‍ ഗോള്‍ഡ്മാനും ഭാര്യ ജെറിയും ഡയമണ്ട് പ്രിന്‍സസ്സ് എന്ന ആഡംബരകപ്പലിലായിരുന്നു. ഫെബ്രുവരി ആദ്യമായിരുന്നു അവരുടെ യാത്ര. അവധിക്കാലം ആഘോഷിക്കാന്‍ ദക്ഷിണേഷ്യയിലേക്കു ഈ കാലിഫോര്‍ണിയ ദമ്പതികള്‍ തിരിക്കുമ്പോള്‍ കോവിഡ്-19 തങ്ങളുടെ ജീവിതത്തെ ദുസഹമാക്കുമെന്ന് അവര്‍ കരുതിയിരുന്നതേയില്ല. ക്രൂയിസ് കപ്പലിലെ ആഡംബരങ്ങള്‍ അനുഭവിച്ചു പസഫിക്കിലൂടെ ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങള്‍ നുകര്‍ന്നും അവര്‍ യാത്ര തുടര്‍ന്നു. പക്ഷേ, ഈ യാത്ര അവരുടെ ജീവിതത്തിലെ ഏറ്റവും നരകം പിടിച്ച യാത്രയാണെന്ന് വൈകാതെ അവര്‍ തിരിച്ചറിഞ്ഞു.
ഫെബ്രുവരി ആദ്യം ചൈനയില്‍ കൊറോണ കേസുകള്‍ വളരെക്കൂടുതലായിരുന്നു. അന്ന്, അമേരിക്കയില്‍ പോസിറ്റീവ് കേസുകള്‍ ഒറ്റ അക്കത്തില്‍ മാത്രവും. പേടിക്കേണ്ട യാതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സംഗതി മാറിയത് വളരെ പെട്ടെന്നാണ്. മാര്‍ച്ച് അവസാനത്തോടെ കപ്പലിലെ 712 യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൊറോണ വൈറസ് പോസിറ്റീവ് ആയതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ഇത്തരത്തിലെ നൂറുകണക്കിന് യാത്രക്കാരില്‍ ഒരാളായി കാള്‍ ഗോള്‍ഡ്മാന്‍. പക്ഷേ, ഭാര്യ ജെറി ഗോള്‍ഡ്മാന്‍ വൈറസ് ബാധ ഉണ്ടായിരുന്നില്ല.
'കപ്പല്‍ നങ്കൂരമിട്ടിരുന്ന ജപ്പാന് തുറമുഖത്തു നിന്നും കരയിലേക്ക് കയറാന്‍ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. കപ്പലില്‍ തന്നെ കിടന്നു മരിച്ചു പോകുമെന്നു തോന്നി, ഇനി കര പോലും കാണാന്‍ കഴിയില്ല. എന്നാല്‍ ഭാര്യ ജെറിക്കെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു പ്രാര്‍ത്ഥന. അതിനായി നിരവധി എസ്ഒഎസ് സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍, ഞങ്ങളെ യുഎസിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി, അല്ലെങ്കില്‍ ഞങ്ങളെ മറ്റ് യാതൊരു ബന്ധവുമില്ലാത്ത തടവുകളില്‍ പാര്‍പ്പിക്കണം. അതായിരുന്നു അവരുടെ ആവശ്യം,' കാള്‍ ഗോള്‍ഡ്മാന്‍ പറഞ്ഞു.
പക്ഷേ, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശക്തമായി ഇടപ്പെട്ടു. അവരെ കപ്പലില്‍ നിന്നും യുഎസിലേക്ക് മാറ്റാനുള്ള തിടുക്കപ്പെട്ട തീരുമാനമുണ്ടായി. അങ്ങനെ, ആഴ്ചകളോളം നീണ്ട നരകയാതനകളും രോഗപീഢനങ്ങള്ക്കും ഒറ്റപ്പെടലിനും ശേഷം മാര്‍ച്ചില്‍ കപ്പല്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍, അതിനുശേഷം ഭീഷണി കൂടുതല്‍ വഷളായി. ഇതിലും ഭേദം രോഗം വന്നു കപ്പലില്‍ തന്നെ കിടന്നു മരിക്കുകയായിരുന്നു ഭേദമെന്ന് തോന്നി. അത്രയ്ക്ക് സുഖകരമല്ലായിരുന്നു ഞങ്ങളുടെ അവസ്ഥ.' ഗോള്‍ഡ്മാന്‍ പറഞ്ഞു. ജെറി നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഭീഷണികള്‍ കൂടി. ആഴ്ചകള്‍ക്കുശേഷം അത് അവസാനിക്കുമെന്നു കരുതിയെങ്കിലും ഇപ്പോഴും അവ നിര്‍ത്തിയിട്ടില്ല.
കപ്പലില്‍ നിന്ന് മാറ്റിയ ശേഷം ദമ്പതികള്‍ ജപ്പാനില്‍ നിന്ന് നെബ്രാസ്കയിലേക്ക് വിമാനത്തിലാണ് മടങ്ങിയത്. കാള്‍ ഗോള്‍ഡ്മാനെ നെബ്രാസ്ക മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. പൂര്‍ണമായി സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. നെബ്രാസ്കയിലെ രണ്ടാഴ്ചത്തെ ക്വാറന്റൈന് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നിലധികം പരിശോധനകള്‍ നടത്തി. തുടര്‍ച്ചയായി മൂന്ന് ദിവസം നെഗറ്റീവ് പരിശോധന നടത്തിയപ്പോള്‍ രോഗം വിട്ടു പോയെന്നു തിരിച്ചറിഞ്ഞു. അങ്ങനെ, കാള്‍ ഗോള്‍ഡ്മാന്‍ രോഗക്കിടക്കയില്‍ നിന്നും കോവിഡിന്റെ കൊടുംപിടുത്തത്തില് നിന്നും മോചിതനായി. മാര്‍ച്ച് 16 നാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നാണു കരുതിയെങ്കിലും ഇദ്ദേഹം രണ്ടാഴ്ച മുമ്പ് കാലിഫോര്‍ണിയയിലെ സാന്താ ക്ലാരിറ്റ വാലിയിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും മറ്റുള്ളവരുടെ ഭീഷണി ഉണ്ട്. കൊറോണ ഭേദമായി തിരിച്ച് എത്തുന്നവരുടെ അവസ്ഥ ഇങ്ങനെയാണ്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്നോ, എന്തിന് സുഹൃത്തുക്കളില്‍ നിന്നോ ഒരു സഹായവും പ്രതീക്ഷിക്കണ്ട. തിരിച്ചറിയുമ്പോള്‍ ആളുകള്‍ ഭയപ്പാടോടെ അകന്നു മാറുന്നു. തനിക്ക് കൊറോണ ഇല്ലെന്നു കാണിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ് കാള്‍ ഗോള്‍ഡ്മാന്റെ ഇപ്പോഴത്തെ നടപ്പ്.
പ്രാദേശിക റേഡിയോ സ്റ്റേഷനായ കെഎച്ച്ടിഎസില് തന്റെ അനുഭവങ്ങള്‍ പങ്കുവച്ച് കാള്‍ ഗോള്‍ഡ്മാന്‍ എത്തിയിരുന്നു. അതോടെ, കാര്യങ്ങള്‍ക്ക് അല്‍പ്പം വ്യത്യാസം വന്നു, ഗോള്ഡ്മാന്മാര് അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ ഇപ്പോള്‍ കൊറോണ മാന്‍ എന്ന് അറിയപ്പെടുന്നില്ലെന്നേയുള്ളു. ശേഷിച്ച കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല. വൈറസ് പകരുന്നതിനെ ചെറുക്കുന്നതിനായി മാര്‍ച്ച് 19 ന് ഗവര്‍ണര്‍ ഗാവിന് ന്യൂസോം വീട്ടില്‍ താമസിക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പാണ് ഇതെല്ലാം സംഭവിച്ചത്.
'സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ഭാര്യയെ നേര്‍ക്കുനേര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു,' കാള്‍ പറഞ്ഞു, വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം തന്റെ അനുഭവത്തെക്കുറിച്ച് ബ്ലോഗിംഗ് ആരംഭിച്ചു. 'എന്റെ സ്വന്തം ദ്രാവകങ്ങളില്‍ മുങ്ങിമരിക്കുന്നതിനെക്കുറിച്ച് വിവരണങ്ങള്‍ ഉണ്ടായിരുന്നു. രോഗത്തില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ചുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍ ഞങ്ങളുടെ റേഡിയോ അഭിമുഖം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. അനേകര്‍ അത് ഷെയര്‍ ചെയ്തു.'
അതിനു മുന്‍പ് ഇവരുടെ വീട് ആക്രമിക്കാതിരിക്കാന്‍ പ്രാദേശിക ഷെരീഫ് അവരുടെ വീടിനടുത്ത് അധിക പട്രോളിംഗ് ഏര്‍പ്പെടുത്തിയെന്നും അയല്‍വാസികളോട് അസാധാരണമായ എന്തെങ്കിലും സംഭവിച്ചാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചുരുന്നതായി കാള്‍ പറഞ്ഞു.
ജെറിക്കായിരുന്നു പ്രശ്നമേറെയും. അവളെ സ്വന്തം സമുദായത്തില്‍ പെട്ടവര്‍ പോലും അവഗണിച്ചു. ബന്ധുക്കള്‍, ജെറിയെ ഒരിക്കലും കണ്ടുമുട്ടരുതെന്ന് ആശിച്ചു. അവളുടെ നിരവധി അടുത്ത സുഹൃത്തുക്കള്‍ ജെറിയെ കാണാന്‍ വിസമ്മതിച്ചു, കാള്‍ പറഞ്ഞു. 30 വര്‍ഷമായി ഉപഭോക്താവായിരുന്ന അവളുടെ നെയില്‍ സലൂണ്‍, പേഴ്സണല്‍ വര്‍ക്ക് ഔട്ട് ട്രെയിനര്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സുകളില്‍ അവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കപ്പെട്ടു.അവരുടെ ഡോഗ് വാക്കറും ഹൗസ് സിറ്ററും വീടിന്റെ താക്കോല്‍ ജെറിക്ക് തിരികെ നല്കി. ഹൗസ് സിറ്റര്‍ക്ക്, ജെറിയുമായി അടുത്തിടപഴകിയെന്നു തൊഴിലുടമ കണ്ടെത്തിയതിനെത്തുടര്‍ന്ന് പകല്‍ ജോലിയില്‍ നിന്ന് അവരെ പുറത്താക്കി, കാള്‍ പറഞ്ഞു.
വൈറസ് ബാധിക്കുന്നത് വീണ്ടും സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിരോധശേഷി മാസങ്ങളോളം, വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്നും കാള്‍ പറയുന്നു.
'ആളുകള്‍ ഇപ്പോഴും ഭയത്തോടെയാണ് തങ്ങളെ കാണുന്നതെന്നും വളരെ മോശപ്പെട്ട ജീവിത സാഹചര്യമാണ് തങ്ങള്‍ക്കു വൈറസ് ബാധ അവസാനിക്കുന്നതു വരേയ്ക്കും ഉള്ളതെന്നും ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു.ഇപ്പോള്‍, ഗോള്‍ഡ്മാനും 40 ദശലക്ഷം മറ്റ് കാലിഫോര്ണിയക്കാരെയും 97% അമേരിക്കന്‍ പൊതുജനങ്ങളെയും പോലെ, സംസ്ഥാനത്തിന്റെ സ്റ്റേഹോം ഓര്‍ഡറുകള്‍ പാലിക്കുന്നു. താനും ജെറിയും ഭീഷണികളെ മറികടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.'ഇത് വിദ്വേഷത്തില്‍ നിന്നല്ല, ഭയത്തില്‍ നിന്നാണ് വരുന്നത്,' കാള്‍ പറഞ്ഞു. 'ഇത് ഞങ്ങളെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്.'
മിക്കയിടത്തും സ്റ്റേഹോം ഓര്‍ഡറുകള്‍ നിലവിലുണ്ട്. തല്‍ഫലമായി, ബിസിനസുകള്‍ അടച്ചു, ബാറുകളും റെസ്റ്റോറന്റുകളും ടേക്ക് ഔട്ട് അല്ലെങ്കില്‍ ഡെലിവറി മാത്രമുള്ള ഓപ്ഷനുകളിലേക്ക് തിരിയുകയും സ്കൂളുകള്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് മാറുകയും ചെയ്തു.
ബുധനാഴ്ച ഉച്ചവരെ, യുഎസില്‍ 435,160 പേരെങ്കിലും കോവിഡ് 19 പോസിറ്റീവ് പരീക്ഷിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട 14,797 മരണങ്ങളെങ്കിലും ഉണ്ട്.