ADVERTISEMENT

കൊറോണ കാരണം മൂന്നു മാസം ജോര്‍ദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് തിരിച്ചെത്തിയ ശേഷം ഭാര്യ സുപ്രിയ മേനോനുമൊത്തുള്ള പഴയ ഒരു യാത്രയുടെ ഓര്‍മച്ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു. ഇപ്പോൾ ക്വാറന്റീനിലാണ് പൃഥ്വി. ഈ വര്‍ഷം ആദ്യം നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

"സുപ്രിയ, 2020 ജനുവരിയില്‍ നമ്മള്‍ നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്‍കിലേക്കുള്ള വഴി മദ്ധ്യേ നീണ്ട ഡ്രൈവിംഗിനു ശേഷം സ്വിസ്റ്റര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി!" ഇങ്ങനെയാണ് ചിത്രത്തിനൊപ്പം പൃഥ്വിയുടെ കുറിപ്പ്. ലോകം മുഴുവന്‍ വീണ്ടും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുമെന്നും സഞ്ചാരികളും പര്യവേഷകരുമെല്ലാം അവരുടെ പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പൃഥ്വി പറയുന്നു.

സുപ്രിയയുടെ കമന്‍റ്

പൃഥ്വിയുടെ ഈ പോസ്റ്റിനടിയില്‍ ഉടന്‍ തന്നെ ഭാര്യ സുപ്രിയയുടെ കമന്‍റുമെത്തി. തനിക്കും ആ ഡ്രൈവുകള്‍ മിസ്‌ ചെയ്യുന്നുണ്ടെന്ന് സുപ്രിയ പറഞ്ഞു. എന്നാല്‍ പൃഥ്വിയെ കാണാനാവാത്തതാണ് ഇപ്പോള്‍ കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത്. ഇനിയും ഒരാഴ്ച കൂടി കഴിഞ്ഞേ തമ്മില്‍ കാണാനാവൂ. ഡാഡി തിരിച്ചു വന്നതില്‍ മകള്‍ അല്ലിയും അതീവ സന്തോഷത്തിലാണ് എന്നും സുപ്രിയ മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നു.

ജോര്‍ദ്ദാനിലായിരുന്നപ്പോള്‍ വിവരങ്ങള്‍ കൃത്യമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു പൃഥ്വിരാജ്. 58 പേര്‍ അടങ്ങുന്ന ഷൂട്ടിംഗ് സംഘം ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു. 'ആടുജീവിതം' സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലെത്തിയ സംഘം കഴിഞ്ഞ മേയ് 22ന് കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു. തിരിച്ചെത്തിയ എല്ലാവരും ചട്ടമനുസരിച്ച് ക്വാറന്റീനിലാണ്. രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ കുടുംബാംഗങ്ങളെ കാണാന്‍ പറ്റൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com