ADVERTISEMENT

മാലദ്വീപില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി തപ്സി പന്നു. സുന്ദരമായ ബീച്ചിനരികില്‍ ഹാമോക്കില്‍ കിടക്കുന്നതും മനോഹരമായ റിസോര്‍ട്ടില്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും കടലിനു മുകളില്‍ ഇരിക്കുന്നതുമെല്ലാമായ ചിത്രങ്ങളാണ് നടി  പങ്കുവച്ചിരിക്കുന്നത്. 

സഹോദരിമാരായ ശഗുന്‍, ഇവാനിയ എന്നിവര്‍ക്കൊപ്പമാണ് തപ്സിയുടെ മാലദ്വീപ് യാത്ര. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷനാണ് മാലിദ്വീപെന്ന് തപ്സി മുന്നേ പറഞ്ഞിരുന്നു. 

മുപ്പത്തിമൂന്നുകാരിയായ നടിയെ അവസാനമായി കണ്ടത് അനുഭവ് സിൻഹയുടെ 'തപ്പഡ്' എന്ന ചിത്രത്തിലായിരുന്നു. നന്ദ പെരിയസാമിയുടെ രശ്മി റോക്കറ്റ്, രാഹുൽ ധോളാകിയയുടെ ഷബാഷ് മിഥു എന്നിവയാണ് തപ്സിയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ.

അഞ്ചു മാസത്തോളം നീണ്ട ലോക്ഡൗൺ നടപടികള്‍ക്ക് ശേഷം ടൂറിസം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മാലദ്വീപ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. 

കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും മാലദ്വീപ് സ്വീകരിച്ചിട്ടുണ്ട്. വെലാന രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന സന്ദര്‍ശകര്‍, യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂര്‍ മുന്‍പായി എടുത്ത കോവിഡ് -19 നെഗറ്റീവ് പരിശോധനാഫലം നല്‍കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ഇമിഗ്രേഷൻ പോർട്ടൽ 'ഇമുഗ' (https://imuga.immigration.gov.mv/)വഴിയാണ് സമർപ്പിക്കേണ്ടത്.   

യാത്രക്കാര്‍ പൊതുവായി പാലിക്കേണ്ട നിയമങ്ങള്‍ക്ക് പുറമേ മാലിദ്വീപിലെ റിസോർട്ടുകൾക്ക് സ്വന്തമായി ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ട്. അതിഥികളില്‍ നിന്നും രക്തസാമ്പിളുകള്‍ സ്വീകരിച്ച് പരിശോധന നടത്തുന്നത് അതില്‍ ഒന്നാണ്. 

പകർച്ചവ്യാധി മൂലം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതൽ നേരിടുന്ന സാമ്പത്തികത്തകര്‍ച്ച നേരിടുന്നത് മാലദ്വീപ് ആയിരിക്കുമെന്ന് ലോകബാങ്ക് ഏപ്രിലിൽ പ്രവചിച്ചിരുന്നു. 2020 അവസാനിക്കുന്നതിനുമുമ്പ് ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി തലസ്ഥാന പ്രദേശത്തിന് പുറത്തുള്ള എല്ലാ ദ്വീപുകളിലെയും ഗസ്റ്റ് ഹൗസുകള്‍ ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കും.

English Summary: Celebrity Travel Taapsee Pannu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com