സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സ്റ്റഡി ടൂറിനു പോലും പോയിട്ടില്ലാത്ത ഇരുമ്പനം ചിത്രപ്പുഴ സ്വദേശിനി മോളി ജോയി ഒരു പലചരക്കു കടയുടെ വരുമാനംകൊണ്ടു കഴിഞ്ഞ പത്തു വർഷത്തിനകം ചുറ്റിയടിച്ചത് 11 രാജ്യങ്ങൾ. ചെലവു വന്നതു പത്തു ലക്ഷം രൂപയിൽ താഴെ മാത്രം. സ്കൂളിൽ പഠിക്കുന്ന കാലത്തു ടൂറു പോകാൻ അപ്പന്റെയും അമ്മയുടെയും പക്കൽ പൈസയില്ലായിരുന്നു, ഇന്നും ടൂറു പോകാൻ പൈസയുണ്ടായിട്ടല്ല, മനസ്സിൽ യാത്രകളോടുള്ള ആഗ്രഹം നിറഞ്ഞപ്പോൾ പൈസയൊക്കെ തനിയെ വരികയായിരുന്നെന്നു മോളി പറയുന്നു. 2012 ൽ 51 ാം വയസ്സിലായിരുന്നു ആദ്യ യാത്ര. പിന്നെ തുടർയാത്രകളായി. തിരുവാങ്കുളത്താണ് ജനിച്ചു വളർന്നതെങ്കിലും ചിത്രപ്പുഴ ഓലിപ്പുറത്തു ജോയിയെ വിവാഹം കഴിച്ചു വന്നതോടെ സ്വന്തം നാട് അതായി.
പലചരക്കു കടയുടെ വരുമാനം കൊണ്ടു കണ്ടത് 11 രാജ്യങ്ങൾ; ചെലവ് 10 ലക്ഷം രൂപ, മോളിയാണ് താരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.