കാലിത്തീറ്റയുടെ അളവ് കുറച്ച് പച്ചപ്പുല്ലും കൈതയിലയും ആവോളം നൽകി പശുവളർത്തൽ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാമെന്നു പറയുകയാണ് മൂവാറ്റുപുഴ നെല്ലാട് സ്വദേശി സി.കെ.അരുൺ. ബിസിനസും പിന്നീട് വൈറ്റ് കോളർ ജോലിയും ചെയ്തശേഷമാണ് അരുൺ കൃഷിയിലേക്കും പിന്നീട് കന്നുകാലി വളർത്തൽ മേഖലയിലേക്കും ഇറങ്ങിയത്. കഴിഞ്ഞ ഏഴു വർഷമായി മുഴുവൻസമയ ക്ഷീരകർഷകനാണ് അരുൺ.