മഹാവിഷ്ണുവിന്റെ അനന്തശയനത്തിലുള്ള വിഗ്രഹമാണ് തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിൽ.
നേപ്പാളിലെ കാളിഖണ്ഡകി നദിയിൽനിന്നുള്ള 12,008 സാളഗ്രാമക്കല്ലുകളും ഔഷധങ്ങൾ നിറഞ്ഞ കടുശർക്കരയോഗം ചേർത്തായിരുന്നു 18 അടി നീളമുള്ള വിഗ്രഹത്തിന്റെ നിർമാണവും പ്രതിഷ്ഠയും.
ഒറ്റക്കൽ മണ്ഡപത്തിനു സമീപമുള്ള അഭിശ്രവണ മണ്ഡപത്തിൽ ഉത്സവകാലത്ത് പ്രത്യേക പൂജകളുണ്ട്.
സപ്തസ്വര മണ്ഡപമെന്നും ആയിരംകാൽ മണ്ഡപമെന്നും പേര്. 28 ചിത്രത്തൂണുകളിലാണ് മണ്ഡപം നിലനിൽക്കുന്നത്. ശിൽപികളുടെ കരവിരുത് നിറഞ്ഞ മണ്ഡപത്തിലെ തൂണുകളിൽ സ്പർശിച്ചാൽ സപ്തസ്വരങ്ങളുതിരും.
11 കൽമണ്ഡപങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഏതാനും മണ്ഡപങ്ങൾ പത്മതീർഥക്കുളത്തിലും
ഒട്ടേറെ ചുമർചിത്രങ്ങളാൽ സമ്പന്നമാണ് ക്ഷേത്രം. പത്മനാഭസ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും ശ്രീകോവിലുകളും ഇത്തരം ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
പേരുപോലെത്തന്നെ ഒറ്റക്കല്ലിനാൽ തീർത്ത മണ്ഡപമാണിത്. ശ്രീകോവിലിനു മുന്നിലായുള്ള ഇവിടെയാണ് വിഗ്രഹത്തിനുള്ള അഭിഷേകം നിർവഹിക്കുക. ഇവിടുത്തെ കൽത്തൂണുകളെ സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരിക്കുന്നു.
കേരളത്തിലെ ഏറ്റവും പരിശുദ്ധമെന്നു കരുതുന്ന തീർഥക്കുളങ്ങളിലൊന്ന്. ക്ഷേത്രത്തിന്റെ കിഴക്കുവശത്താണിത്.
ദീർഘചതുരാകൃതിയിലുള്ള ശീവേലിപ്പുരയ്ക്ക് 365 കൽത്തൂണുകളുണ്ട്. ഇവയ്ക്കു ദീപലക്ഷ്മിയുമുണ്ട്. വ്യാളികൾ കാവൽ നിൽക്കുന്നു. ഭഗവാന്റെ ശീവേലി വഹിച്ചുള്ള ഘോഷയാത്ര ഇതുവഴിയാണ്.
80 അടി ഉയരത്തിലുള്ള ഈ കൊടിമരം കിഴക്കേ ഇടനാഴിക്കു സമീപമാണ്. തേക്ക് മരത്തിലാണു നിർമാണം, പിന്നീട് മുഴുവനായും സ്വർണത്തിൽ പൊതിഞ്ഞു. കൊടിമരത്തിന്റെ ഏറ്റവും മുകളിലായി വിഷ്ണുവിന്റെ വാഹനമായ ഗരുഡഭഗവാന്റെ ശിൽപം കൊത്തിയിരിക്കുന്നു.
കിഴക്കേകവാടത്തിലാണ് ഏഴു നിലകളിലായുള്ള ഗോപുരം. 35 മീറ്റർ (115 അടി) ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഏഴ് സുവർണ സ്തംഭങ്ങളുമുണ്ട്. വിഷ്ണുവിന്റെ ദശാവതാരകഥയാണ് ഇതിൽ ശിൽപങ്ങളായി നിറഞ്ഞിരിക്കുന്നത്.