ദേവിയെ ക്ഷണിച്ച് ആറ്റുകാലിൽ കുടിയിരുത്തുന്ന തോറ്റം പാട്ടാണ് ഉത്സവം
ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാന നേർച്ച വഴിപാടാണിത്
നെൽക്കതിർമണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ ആറ്റുകാലമ്മയ്ക്ക് നേർച്ചയായി സമർപ്പിക്കുന്ന ‘കതിരുകാള എഴുന്നള്ളത്ത്’ കർഷകരുടെ വഴിപാടായി ആരംഭിച്ച ഒന്നാണ്.
പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്‌ത്രീകൾ പൊങ്കാലയിട്ടു സ്വീകരിച്ച് ശാന്തയാക്കി എന്നാണ് ഐതിഹ്യം
മഹിഷാസുര മർദിനിയായ ദേവിയെ യുദ്ധത്തിൽ അനുഗമിച്ച മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ട ബാലൻമാർ എന്ന് സങ്കൽപം.
ഉത്സവനാളിൽ ബാലികമാർ ദേവിക്ക് സമർപ്പിക്കുന്നതാണ് താലപ്പൊലി
അർധരാത്രിയാണ് കുരുതി തർപ്പണം. ശ്രീകോവിലിനടുത്ത് കാവലാളായ മാടൻതമ്പുരാനു മുന്നിലാണ് നടക്കുക.