എഡബ്ല്യുഎസ് സ്റ്റുഡിയോ ലാബ്സ് സംഘടിപ്പിക്കുന്ന പ്രശസ്തമായ രാജ്യാന്തര ഹാക്കത്തണിൽ രണ്ടാം സ്ഥാനം നേടി മലയാളിയുടെ സംഘം. ഇത്തവണ ഓൺലൈനായി നടത്തിയ ഹാക്കത്തണിൽ വിജയിച്ച ഒരേയൊരു ഇന്ത്യൻ സംഘത്തിലാണ് കായംകുളം സ്വദേശിനിയായ സൂര്യ രമണൻ ഉൾപ്പെട്ടത്.
വരിഷ്ട് എന്നു പേരായ ടീമാണ് ഹാക്കത്തണിൽ വിജയിച്ചത്. സമ്മാനത്തുകയായി ഏകദേശം 7.6 ലക്ഷം രൂപ ഇവർക്കു ലഭിച്ചു.ഈ പ്രത്യേക പ്രോജക്ടിൽ സൂര്യയാണു ടീമിനെ നയിച്ചത്. അതിനാൽ അധിക ക്രെഡിറ്റായി 500 ഡോളർ കൂടി സൂര്യയ്ക്ക് ലഭിച്ചു
ദുരന്തനിവാരണത്തിനുള്ള സാങ്കേതിക വിദ്യകൾ ക്ഷണിച്ചുകൊണ്ടായിരുന്നു എഡബ്ല്യുഎസ് ഡിസാസ്റ്റർ റെസ്പോൺസ് ഹാക്ക്തൺ നടത്തിയത്. ഇടിവെട്ടും മഴയും പ്രവചിക്കുന്ന മെഷീൻ ലേണിങ് ഉപയോഗിച്ചുള്ള സംവിധാനമാണ് സൂര്യയുടെ സംഘം വികസിപ്പിച്ചത്