കുടുംബസമേതമാണ് നിഷ പ്രിയപ്പെട്ട അധ്യാപികയെ കാണാനെത്തിയത്.
ഗുരുസ്മൃതി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാനിടയായ സ്കൂൾ അധികൃതരാണ് ഗുരുദർശനം എന്ന പേരിൽ കത്രിക്കുട്ടി ടീച്ചറും നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്
പരസ്പരം ആശ്ലേഷിച്ചും സമ്മാനങ്ങൾ നൽകിയുമാണ് 22 വർഷങ്ങൾക്കിപ്പുറമുള്ള കൂടിക്കാഴ്ച ഇരുവരും ഗംഭീരമാക്കിയത്.
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 90 കളിൽ അധ്യാപികയായിരുന്നു കത്രിക്കുട്ടി ടീച്ചർ. അതേ സമയത്ത് പ്രൈമറി ക്ലാസ് വിദ്യാർഥിനിയായിരുന്നു നിഷ.
‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെയാണ് നിഷ ബിനോയി എന്ന തൊടുപുഴക്കാരി തന്റെ പ്രിയ ഗുരുനാഥ കത്രിക്കുട്ടി ടീച്ചറിനെ ഒരിക്കൽക്കൂടി നേരിൽക്കാണാനുള്ള ആഗ്രഹം പങ്കുവച്ചത്.