300 ജീവനക്കാരെയാണ് ‘അധാർമിക പ്രവണത’യുടെ പേരിൽ വിപ്രോ പിരിച്ചുവിട്ടത്. ഇതേക്കുറിച്ച് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണു കേട്ടത്.
ഒരിക്കലും പിടിക്കപ്പെടില്ല എന്ന ധൈര്യം കൂടിയായതോടെ ഒട്ടേറെപ്പേർ കൂടുതൽ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അതു ചെയ്യാൻ തുടങ്ങി.
വിപ്രോയുടെ അസാധാരണ നടപടി ചൂടുപിടിച്ച ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
വിപ്രോയിൽ ജോലി ചെയ്യുമ്പോൾത്തന്നെ എതിരാളികളായ കമ്പനിക്കു വേണ്ടിയും ജോലി ചെയ്തു എന്നു കണ്ടെത്തിയതിനാലാണ് അപൂർവമായ പിരിച്ചുവിടൽ വേണ്ടിവന്നതെന്നും റിഷാദ് പറഞ്ഞു.
മൂൺലൈറ്റിങ് എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതും പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നതും വിപ്രോ തന്നെയാണ്.