ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം ഉടമസ്ഥ മാറ്റമാണ് പൊടുന്നനെയുള്ള ലേഓഫിന് വഴിവച്ചത്.
ഇലോൺ മസ്കിന്റെ അധീശത്വത്തിലായതോടെ ലേ ഓഫിങ് നടപടികൾ ഊർജിതമായി.
പലപ്പോഴും തൊഴിലാളി എന്തെങ്കിലും കുഴപ്പങ്ങൾ കാണിക്കുമ്പോഴോ അല്ലെങ്കിൽ കമ്പനിക്ക് അനഭിമതനാകുമ്പോഴോ ആണ് ഡിസ്മിസൽ നേരിടേണ്ടി വരിക.
കോവിഡ് ലോക്ഡൗണുകൾക്കു ശേഷം ഉടലെടുത്ത ഡിജിറ്റൽ വളർച്ചയിൽ അക്രമണോ ത്സുകമായ നിക്ഷേപം മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നടത്തി.
ലേഓഫിനു വിധേയരായവരിൽ ചിലർ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങളുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) പോലുള്ള മാനസിക നിലയിലേക്കും കടക്കുന്നവരുണ്ട്.
ട്വിറ്റർ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ജോലി പലരുടെയും സ്വപ്നജോലിയായിരുന്നു.