എന്തുവിലകൊടുത്തും ആളെയെടുക്കുക എന്നതായിരുന്നു 2021–2022ൽ മിക്ക ഐടി കമ്പനികളുടെയും നയം.
ക്യാംപസ് റിക്രൂട്മെന്റിനെ കമ്പനികൾ ആശ്രയിക്കുന്നത് വല്ലാതെ കുറഞ്ഞതായി എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇൻഡസ്ട്രിയൽ അറ്റാച്ച്മെന്റ് സെൽ കോഓർഡിനേറ്റർ അരുൺ അലക്സ് പറയുന്നു.
ഒട്ടേറെപ്പേരെ ഒരുമിച്ചെടുക്കുന്ന ബൾക് ഹയറിങ്ങിനുപകരം നൈപുണ്യശേഷിക്ക് ഊന്നൽ നൽകിയാകും പുതിയ ഹയറിങ്. ജിടെക് അക്കാദമിയ ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് അംഗവും റെവ്‍റി ഗ്ലോബൽ സിഇഒ ടീന ജെയിംസ് പറയുന്നു.
ഒക്ടോബർ–ഡിസംബർ കാലയളവിൽ ഹയറിങ്ങിൽ കാര്യമായ കുറവു വന്നിട്ടുണ്ടെന്ന് ‘ഹൈറിയോ’ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ സത്യൻ സാക്ഷ്യപ്പെടുത്തുന്നു.
ഹയർ ചെയ്യപ്പെടുന്ന വ്യക്തിയുടെ സ്കിൽ, കമ്പനിയുടെ രീതികളുമായി ഒത്തുപോകാനുള്ള സന്നദ്ധത, സ്ഥിരത അടക്കമുള്ള ഘടകങ്ങൾ വീണ്ടും പരിഗണിച്ചുതുടങ്ങിയിരിക്കുന്നു.