ജോലി സമയം 24 മണിക്കൂർ, കോടികൾ മൂല്യമുള്ള ചന്ദനമരങ്ങളുടെ കാവൽ വെല്ലുവിളി നിറഞ്ഞത്
കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ
സാഹചര്യങ്ങളോടു പെട്ടെന്ന് പൊരുത്തപ്പെടാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയുന്നവർക്ക് ഈ ജോലി നന്നായിണങ്ങും
ഓരോ ദിവസവും വളരെ വ്യത്യസ്തങ്ങളായ ജോലികളായിരിക്കും വനപാലകരെ കാത്തിരിക്കുന്നത്
കാടിനെ കൈവള്ള പോലെ അറിയാവുന്നവരാണ് വനംവകുപ്പിലെ വാച്ചർമാർ. കാട്ടിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവരെയാണ് ഈ ജോലിക്കായി വനംവകുപ്പ് തിരഞ്ഞെടുക്കുന്നത്
കള്ളന്മാരുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കണം. അതുപോലെ കാട്ടുമൃഗങ്ങളുടെ ആക്രമണവും
രാത്രിയും പകലും ജാഗ്രതയോടെയിരിക്കേണ്ട ജോലിയാണ് വനപാലനം. മറ്റൊരു ജോലിയിലും ലഭിക്കാത്തത്ര വൈവിധ്യമുള്ള അനുഭവങ്ങളാണ് ഈ ജോലി സമ്മാനിക്കുന്നത്