വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ.
ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല.
തുടർച്ചയായി വരുന്ന കാലവസ്ഥ വ്യതിയാനം വേമ്പനാട് കായലിന്റെ മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ നിര്‍മാണത്തിന് മുൻപ് വേമ്പനാട് കായലിൽ മത്സ്യ പ്രയാണങ്ങൾ സുഗമമാക്കിയിരുന്നു. ബണ്ട് വന്നതോടെ കായലിന്റെ സ്വാഭാവികതക്ക് മാറ്റം വന്നു.