പാമ്പുകൾക്കുമുണ്ട് ഒരു ദിവസം. ജൂലൈ 16 ആണ് രാജ്യാന്തര പാമ്പുദിനം ആയി ആചരിക്കുന്നത്.
പാമ്പുകളോടുള്ള പേടി മാറ്റുക, പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.
ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനം പാമ്പിനുണ്ട്. സസ്യങ്ങൾ മുതൽ വിവിധ ജീവിവർഗങ്ങൾ പിന്നിട്ട് പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി വീണ്ടും സസ്യങ്ങളിൽനിന്നു തുടങ്ങുന്ന ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ.
രോഗം പരത്തുന്ന പ്രാണികളെയും എലികളെയും ഭക്ഷണമാക്കുന്നു. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30 ശതമനാവും എലികളോ പ്രാണികളോ തിന്നൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് കണക്ക്.
കേരളത്തിൽ ‘ആളെ കൊല്ലാൻ’ വിഷമുള്ള പാമ്പുകൾ പ്രധാനമായും നാലെണ്ണമാണ്. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ), അണലി. ഒരു രാജാവിനെപ്പോലെ, തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി
മനുഷ്യൻ പാമ്പിനെ പേടിക്കുന്നതിനേക്കാൾ കൂടുതൽ പാമ്പുകൾ മനുഷ്യരെ പേടിക്കുന്നുണ്ട്. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോൾ മാത്രം ഇര തേടുക, ഭക്ഷണത്തിനു ശേഷം വിശ്രമിക്കുക എന്നിങ്ങനെയാണ് രീതി