ചരിത്രം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ പാക്കിസ്ഥാൻ നേരിടുന്നത്
രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. കഴിഞ്ഞ രണ്ടര മാസമായി നിർത്താതെ പെയ്ത അസാധാരണ മഴയാണ് ഇവിടെ വില്ലനായത്.
മൂന്നരക്കോടിയോളം ജനങ്ങൾ വീടുവിട്ടുപോകേണ്ടിവന്നതും ആയിരക്കണക്കിനാളുകൾ പ്രളയത്തിൽ കൊല്ലപ്പെട്ടതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ജൂൺ പകുതി മുതൽ സെപ്റ്റംബർ ആദ്യവാരം വരെ തുടർച്ചയായി പെയ്തിറങ്ങിയ അസാധാരണ മഴയാണ് രാജ്യത്തെ തകർത്തെറിഞ്ഞത്.
പതിവിലും ശക്തമായിരുന്നു മഴ. ശരാശരി ഓരോ മൺസൂൺ കാലത്തും പെയ്യുന്നതിനേക്കാൾ മൂന്നിരട്ടി മഴയാണ് ഇക്കാലയളവിൽ പെയ്തത്.