കുട്ടികളെ ഉപയോഗിച്ച് പൂച്ച വേട്ട; ക്രൂരതയ്ക്കെതിരെ വിമർശനം

3ist7p1fv0sn5a95nr2csphshe new-zealand-hunting-competition-challenges-children-to-kill-feral-cats content-mm-mo-web-stories 2fjfulkp68sr12linkrfltrq02 content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

ന്യൂസീലൻഡ് സൊസൈറ്റി ഓഫ് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് ആനിമൽസ് അഥവാ എസ്പിഎസ്എ ആണ് ന്യൂസീലൻഡിൽ പ്രഖ്യാപിച്ച പൂച്ചവേട്ട ക്രൂരമാണെന്നും കുട്ടികളിൽ ക്രിമിനൽ വാസന വർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്

Image Credit: Istock

നോർത്ത് കാന്റൻബറി ഹണ്ടിങ് കോംപറ്റീഷൻ എന്നാണ് ഈ പൂച്ചയെ കൊല്ലുന്ന മത്സരത്തിന് നൽകിയിരിക്കുന്ന പേര്. ജൂൺ മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫെറൽ ക്യാറ്റ്സ് അഥവാ തെരുവ് പൂച്ചകളെ കൊല്ലുന്ന കുട്ടിക്ക് 250 ഡോളറാണ് സമ്മാന തുകയായി പ്രഖ്യാപിച്ചിരുന്നത്.

Image Credit: Istock

പ്രദേശത്തെ ഒരു പ്രാദേശിക സ്കൂളിന് വേണ്ടിയുള്ള ധനശേഖരാർഥമാണ് ഈ വേട്ടയാടൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം. തെരുവ് പൂച്ചകളെയും വളർത്തു പൂച്ചകളെയും എങ്ങനെ തിരിച്ചറിയും എന്നാണ് എസ്പിഎസ്എ ഉയർത്തുന്ന പ്രധാനപ്പെട്ട ചോദ്യം.

Image Credit: Istock

ഈ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ലെന്നതും വിമർശന വിധേയമായ കാര്യമാണ്. കൂടാതെ കുട്ടികൾ എയർ റൈഫിളുകളും മറ്റും ഉപയോഗിച്ചാണ് പൂച്ചകളെ വേട്ടയാടുന്നത്. ഇത് മൂലം പല പൂച്ചകളും ഉടനെ ജീവൻവെടിയില്ലെന്നും എസ്പിഎസ്എ വിശദീകരിച്ചു.

Image Credit: Istock

പല പൂച്ചകൾക്കും മാരകമായി പരുക്കേൽക്കും തുടർന്ന് ദിവസങ്ങളോളം നീണ്ട യാതനകൾക്ക് ഒടുവിലാണ് ഇവ മരണത്തിന് കീഴടങ്ങുക. ഇതും ഈ പൂച്ച വേട്ട മത്സരിത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

Image Credit: Istock