ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ പശുവിനമാണ് നെല്ലൂർ ബ്രീഡ്
1868 ലാണ് ബ്രസീലിലേക്ക് ആദ്യമായി ഓംഗോൾ ബ്രീഡിലുള്ള കന്നുകാലികൾ എത്തിയത്.
ആന്ധ്ര പ്രദേശിലെ നെല്ലൂരാണ് ഈ പശുക്കളുടെ ഉദ്ഭവസ്ഥലം.
ഇന്ന് ബ്രസീലിലെ പശുക്കളിൽ 80 ശതമാനവും നെല്ലൂർ ബ്രീഡിൽ ഉൾപ്പെട്ടതാണ്.
40 കോടിയോളം രൂപയ്ക്കാണ് പശുക്കൾ വിറ്റുപോകുന്നത്.
ബ്രസീലിൽ പ്രശസ്തമായിരുന്ന സെബു വിഭാഗത്തിലുള്ള പശുക്കളും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു.