ഗൾഫിലെ 'ആടുജീവിതം' എങ്ങനെയെന്ന് ചോദിച്ചാൽ – ഞങ്ങളെല്ലാം 'ബഹുത് ഖുഷി' എന്ന് ഉത്തരം.
'അർബാബാണെങ്കിൽ സ്നേഹസമ്പന്നൻ. ഭക്ഷണമൊക്കെ കൃത്യമായി എത്തിക്കും. ജോലിയും എളുപ്പം'
ഷാർജ മലീഹ റോഡിൽ നിന്ന് മരുഭൂമിയിലേക്ക് പ്രവേശിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ആട്–ഒട്ടക ജീവിതങ്ങളുടെ ഫാമുകളും മസ്റകളും കാണാം.
ആഫ്രിക്കൻ വംശജരും ചിലയിടങ്ങളിൽ ധാരളമായി കാണാമെങ്കിലും നജീബിനെ പോലുള്ള മലയാളികൾ ഇന്ന് അപൂർവമാണ്.
നജീബിനെയും ഹക്കീമിനെയും പോലെ ഇവർ ദുരിതക്കയത്തിലല്ല ജീവിക്കുന്നത്.