തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു.
വിശ്വാസികൾ ശാന്തരായിരിക്കണമെന്ന് വിഡിയോ സന്ദേശത്തിൽ ബിഷപ് പറഞ്ഞു.
ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു.
ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണക്കുറ്റം ചുമത്തി.
ഒന്നരമണിക്കൂർ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയത്.
6 കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.