യൂറോപ്യൻ യൂണിയന്റെ പൗരത്വം പണത്തിനു വിൽക്കുന്ന നടപടിയാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ പൗരത്വത്തിനു പണം വാങ്ങുന്ന ഈ പദ്ധതി അവസാനിപ്പിക്കേണ്ടിവരും.
‘ഗോൾഡൻ പാസ്‌പോർട്ട്’ പ്രകാരം, 750,000 യൂറോ വരെ നൽകുകയും 12 മാസം രാജ്യത്ത് താമസിക്കുകയും ചെയ്ത ആളുകൾക്ക് മാൾട്ടീസ് പൗരത്വം ലഭിച്ചിരുന്നു.
ഇത് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി, സുരക്ഷാ ഭീഷണികൾ എന്നിവയ്ക്ക് വാതിൽ തുറന്നുകൊടുക്കുന്നുവെന്ന് വാദമുണ്ടായിരുന്നു.
‘യൂറോപ്യൻ യൂണിയൻ പൗരത്വം’ വിൽക്കുന്നതിന് 2020 ഒക്ടോബറിലാണ് യൂറോപ്യൻ കമ്മീഷൻ മാൾട്ടയ്ക്കെതിരെ നിയമനടപടി ആരംഭിച്ചത്.
പൗരത്വം നൽകാൻ തങ്ങൾക്കു മാത്രമാണ് അധികാരമെന്ന മാൾട്ടീസ് സർക്കാരിന്റെ വാദം കോടതി തള്ളി.